SignIn
Kerala Kaumudi Online
Tuesday, 08 July 2025 3.48 PM IST

നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ റോഡരികിൽ നിർത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

Increase Font Size Decrease Font Size Print Page
navakerala-sadas

തിരുവനന്തപുരം: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

കുട്ടികളെ പരിപാടിക്കെത്തിക്കാനുള്ള സർക്കാർ ഉത്തരവ് സംബന്ധിച്ച വാർത്തകൾ കൂടി കണക്കിലെടുത്താണ് നടപടി. ഇത്തരം ചെയ്തികൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും പഠനത്തെ ബാധിക്കുമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. എ ബി വി പി സംസ്ഥാന ഘടകം ഉൾപ്പെടെ വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

കുട്ടികളെ വെയിലത്ത് നിർത്തിയതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോഴാണ് റോഡരികിൽ നിൽക്കുന്ന കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടികൾ നിൽക്കുന്നത്. 'അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, കേരള സർക്കാരിന് അഭിവാദ്യങ്ങൾ' എന്നാണ് കുട്ടികൾ മുദ്രാവാക്യം വിളിക്കുന്നത്. കുട്ടികൾ നിർത്തുമ്പോൾ 'വിളിച്ചോ വിളിച്ചോ' എന്ന് അടുത്തുനിൽക്കുന്ന അദ്ധ്യാപകർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം.

നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം.

TAGS: NAVAKERALA SADAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.