ന്യൂഡൽഹി : ഇ.ഡി കേസിൽ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിക്ക് സുപ്രീംകോടതിയിൽ നിന്ന് ജാമ്യമില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് വിസമ്മതിച്ചു. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണെന്ന് മന്ത്രിയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഗുരുതരമായ പ്രശ്നമല്ല. ഗൂഗിളിൽ നോക്കിയപ്പോൾ ഭേദമാകുന്ന അസുഖമാണെന്ന് മനസിലായതായും വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 13നാണ് മന്ത്രിയെ അറസ്റ്റ് ചെയ്‌തത്. 2011-2015 കാലയളവിൽ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |