തിരുവനന്തപുരം: കിളിമാനൂരിൽ അറുപതു വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിന് സമീപത്തെ തോട്ടിൽ വിവസ്ത്രയായി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെയും വസ്ത്രം വലിച്ചുകീറിയതിന്റെയും ലക്ഷണങ്ങളുണ്ട്.
ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ നാലുവർഷമായി ലീല ഒറ്റക്കാണ് താമസിക്കുന്നത്. രണ്ടാഴ്ചയായി അസുഖം കാരണം ലീല ജോലിക്ക് പോയിരുന്നില്ല. പിന്നാലെ രാവിലെ സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റബ്ബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
വീട്ടിൽ നിന്നും പത്തടി താഴ്ചയുള്ള തോട്ടിൽ വിവസ്ത്രയായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ നസ്ത്രം വലിച്ചു കീറിയതിന്റെയും ബലപ്രയോഗം നടന്നതിന്റെയും തെളിവുകളുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ കാരണം വ്യക്തമാക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |