മാനനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി. രാത്രിയിൽ കാട്ടിക്കുളം - തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്തെത്തിയത്. മയക്കുവെടി വിദഗ്ദ്ധൻ ഡോ. അരുൺ സക്കറിയ ഉൾപ്പെട്ട ദൗത്യസംഘം വനത്തിനുള്ളിൽ കടന്നു. ഇന്നലെയാണു അരുൺ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേർന്നത്.
മന്ത്രിമാർ അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. റവന്യൂ, തദ്ദേശമന്ത്രിമാർ സംഘത്തിലുണ്ടാകുമെന്നും ശശീന്ദ്രൻ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും പോളിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ടി സിദ്ദിഖ് എംഎൽഎ രൂക്ഷവിമർശനം നടത്തി. വനംമന്ത്രി വയനാടിന്റെ വികാരം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വനംമന്ത്രിയെ പുറത്താക്കണമെന്നും അല്ലെങ്കിൽ വയനാടിന്റെ ചുമതലയിൽനിന്നു മാറ്റണമെന്നും എംഎൽഎ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |