പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ പ്രചാരണം ആരംഭിച്ച് സ്ഥാനാർത്ഥികൾ. പത്തനംതിട്ടയിൽ തോമസ് ഐസക്കിലൂടെ അട്ടിമറി വിജയമാണ് സി പി എം സ്വപ്നം കാണുന്നത്.
ഇന്ത്യയുടെ ഭാവി ധനമന്ത്രിയാകാൻ കെൽപുള്ള നേതാവ് എന്നാണ് ഇടതുമുന്നണി തോമസ് ഐസക്കിനെ വിശേഷിപ്പിക്കുന്നത്. ഇതേ വാചകമെഴുതിയ ഫ്ളക്സുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതെങ്കിലും ആറ് മാസം മുമ്പേ തന്നെ ഐസക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ആദ്യ പോരാട്ടം. 1952 സെപ്തംബർ 26ന് കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് ജനിച്ച അദ്ദേഹം, സി പി എം കേന്ദ്രകമ്മറ്റിയംഗവും, ജനകീയാസൂത്രണത്തിന്റെ ശിൽപ്പികളിൽ പ്രമുഖനുമാണ്.
2001ലും 2006ലും മാരാരിക്കുളം മണ്ഡലത്തെയും 2011ലും 2016ലും ആലപ്പുഴ മണ്ഡലത്തെയും നിയമസഭയിൽ പ്രതിനിധീകരിച്ചു. 2006ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും 2016ൽ ഒന്നാം പിണറായി സർക്കാരിലും ധനകാര്യ വകുപ്പ് മന്ത്രിയായും ഐസക്ക് പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |