കോട്ടയം: ഓട്ടോറിക്ഷ ഡ്രെെവറെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം നടന്നത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രെെവർ കെ എസ് പുരം വടക്കേകണ്ണംകരയത്ത് വി എസ് പ്രഭാതിനാണ് (40) കുത്തേറ്റത്.
അതേസമയം ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസിനെ (48) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇയാളാണ് ഡ്രെെവറെ കുത്തിയതെന്നാണ് വിവരം. ടാപ്പിംഗ് തൊഴിലാളിയായ ഷിബു ഇന്ന് ഉച്ചയ്ക്കാണ് ഓട്ടം പോകാനായി പ്രഭാതിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ ഓട്ടോറിക്ഷ ഡ്രെെവറെ ഷിബു അവിടെവച്ച് കുത്തി പരിക്കേൽപ്പിച്ചു.
കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും അറുനൂറ്റിമംഗലം മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡ് അരികിലെ മതിലിനും ഇലട്രിക് പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി. ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ കടുത്തുരുത്തി പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാതിനെ കുത്തിയ ശേഷം ഷിബു വീടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം വെള്ളൂർ പൊലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |