ടൊറന്റോ : യു.എസ് സൈനിക, നയതന്ത്ര, ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പിടികൂടുന്ന ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗത്തിന് പിന്നിൽ റഷ്യയുടെ വിദേശ സൈനിക ഇന്റലിജൻസ് ഏജൻസിയായ ജി.ആർ.യുവിന്റെ രഹസ്യ വിഭാഗമായ ' യൂണിറ്റ് 29155' ആണെന്ന് ആരോപണം. അടിസ്ഥാനരഹിതമാണെന്ന് റഷ്യ പ്രതികരിച്ചു.
വിദേശ മാദ്ധ്യമങ്ങളുമായി സഹകരിച്ച് ഒരു കനേഡിയൻ മാദ്ധ്യമത്തിന്റെ ഡോക്യുമെന്ററി ടീം അഞ്ച് വർഷം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സോണിക് ആയുധങ്ങളിലൂടെ ഇരകളുടെ മസ്തിഷ്കത്തെയാണ് ലക്ഷ്യമിടുന്നത്. അസാധാരണമായ ശബ്ദ തരംഗങ്ങളിലൂടെ എതിരാളികളെ മുറിവേൽപ്പിക്കാനോ ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനോ ശേഷിയുള്ളവയാണ് സോണിക് ആയുധങ്ങൾ.
ഹവാന സിൻഡ്രോം എന്ന അവസ്ഥയ്ക്ക് വിശദീകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അടുത്തിടെ യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് പറഞ്ഞത്. ക്യൂബ, കൊളംബിയ, ജർമ്മനി, വിയറ്റ്നാം തുടങ്ങിയ വിവിധ രാജ്യങ്ങളിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലും സി.ഐ.എ ഓഫീസർമാർക്കും ഹവാന സിൻഡ്രോം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള കനേഡിയൻ നയതന്ത്രജ്ഞർക്കും ബാധിച്ചതായി പറയപ്പെടുന്നു.
ഹവാന സിൻഡ്രോം
സാദ്ധ്യതകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |