SignIn
Kerala Kaumudi Online
Saturday, 27 July 2024 11.56 AM IST

ബാങ്ക് കളക്‌ഷൻ ഏജന്റുമാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹത: ഹൈക്കോടതി

p

കൊച്ചി: ബാങ്കുകളിൽ കമ്മിഷൻ വ്യവസ്ഥയിൽ നിക്ഷേപ കളക്‌ഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി. സൗത്ത് മലബാർ ഗ്രാമീൺബാങ്കിലെ (ഇപ്പോൾ കേരള ഗ്രാമീൺബാങ്ക്) കളക്‌ഷൻ ഏജന്റുമാർക്ക് ഗ്രാറ്റുവിറ്റി നൽകണമെന്നും ഡിവിഷൻബെഞ്ച് വിധിച്ചു. കോഴിക്കോട് സ്വദേശി വി.ടി. രാധ അടക്കമുള്ളവർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ഗ്രാമീൺബാങ്കിൽ 30വർഷം രാധ കമ്മിഷൻ ഏജന്റായി പ്രവർത്തിച്ചിരുന്നു. പ്രതിമാസം 8000 രൂപയാണ് സർവീസിന്റെ അവസാനഘട്ടത്തിൽ കമ്മിഷനായി ലഭിച്ചിരുന്നത്. ഹർജിക്കാരി നൽകിയ അപേക്ഷയിൽ 1.38 ലക്ഷംരൂപ ഗ്രാറ്റുവിറ്റിയായി നൽകാൻ കൺട്രോളിംഗ് അതോറിറ്റി വിധിച്ചു. ഇതിനെതിരെ ബാങ്ക് നൽകിയ ഹർജിയിൽ ഗ്രാറ്റുവിറ്റി നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കി. തുടർന്ന് രാധയടക്കം അപ്പീൽ നൽകുകയായിരുന്നു.
കമ്മിഷനായി കിട്ടുന്ന തുകയെ പ്രതിഫലമായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകണമെന്ന വാദം ഡിവിഷൻബെഞ്ച് അംഗീകരിച്ചു.

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: മാനസികരോഗമുള്ള വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ക്വാസി ജ്യുഡിഷൽ സംവിധാനമായ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ റിവ്യൂ ബോർഡുകളുടെ പ്രവർത്തനമാണ് ആരംഭിച്ചത്.
ഓരോ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലും ചെയർമാനും അംഗങ്ങളുമാണുള്ളത്. തിരുവനന്തപുരം പത്മിനി എം.ജി, കോട്ടയം വി.ദിലീപ്, തൃശൂർ കെ.പി. ജോൺ, കോഴിക്കോട് ജിനൻ കെ.ആർ എന്നിവരാണ് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ചെയർമാൻമാർ. മാനസികാരോഗ്യ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട നിയമപരമായ ചുമതലകൾക്ക് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിനെ സമീപിക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്കും പ്രതിനിധികൾക്കും വിവിധ സേവനങ്ങൾക്കായും, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനും രോഗിയുടെ സമ്മതത്തോടുകൂടി മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിനെ സമീപിക്കാം.

കെ.എച്ച്.ആർ.എ
സുരക്ഷാപദ്ധതി

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അംഗങ്ങൾക്കായുള്ള സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിച്ചു.
അംഗങ്ങൾ മരിച്ചാൽ കുടുംബത്തിന് 10ലക്ഷംരൂപ ലഭിക്കും.അംഗങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും പദ്ധതിയിൽ ചേരാം. കെ.എച്ച്.ആർ.എ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതി സംസ്ഥാന ചെയർമാൻ വി.ടി. ഹരിഹരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ്, സംസ്ഥാന സെക്രട്ടറിമാരായ വി. വീരഭദ്രൻ, അബ്ദുൾസമദ്, പദ്ധതി സംസ്ഥാന കൺവീനർ നാസർ താജ്, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹിം എന്നിവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് കാരണമായ കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ നിർദ്ദേശ പ്രകാരം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡ്രൈവർ വി. ബ്രിജേഷിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടത്.
അന്വേഷണത്തിൽ ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. മാർച്ച് 29നാണ് തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയിൽ വച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.