SignIn
Kerala Kaumudi Online
Monday, 07 July 2025 6.51 PM IST

ഫിഷറീസ് സർവകലാശാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
p

2024-25 അദ്ധ്യയന വർഷത്തിലേക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2010-ൽ സ്ഥാപിതമായ, കൊച്ചിയിലെ പനങ്ങാട് സ്ഥിതി ചെയ്യുന്ന കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) സംസ്ഥാനത്തെ ഫിഷറീസ്, സമുദ്ര പഠനം, മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി മേഖലകളുമായി ബന്ധപ്പെട്ട മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ മേഖലയിൽ യഥേഷ്ടം തൊഴിലവസരങ്ങൾ രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലുമുണ്ട്. അക്കാഡമിക് പ്രോഗ്രാമുകൾ ഐ.സി.എ.ആർ, യു.ജി.സി, എ.ഐ.സി.ടി.ഇ എന്നീ സ്ട്രീമുകൾക്ക് കീഴിലാണ്.

ഒമ്പത് M.F.Sc (Master of Fisheries Science ), പന്ത്രണ്ട് M.Sc, അഞ്ച് M.Tech, M.B.A, PhD പ്രോഗ്രാമുകൾ കുഫോസ് ഓഫർ ചെയ്യുന്നുണ്ട്. റെഗുലർ സ്‌കീമിന് കീഴിലുള്ള എം.ടെക് ഫുഡ് ടെക്‌നോളജി (ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്) കൂടാതെ കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിംഗിലെ എം.ടെക്, കോസ്റ്റൽ സേഫ്റ്റി എൻജിനിയറിംഗിലെ ഓഷൻ എം. ടെക് എന്നീ രണ്ട് പ്രോഗ്രാമുകളും ഈ വർഷം പാർട്ട് ടൈം മോഡിൽ ഉൾപ്പെടുത്തിയീട്ടുണ്ട്. കുഫോസിലെ എല്ലാ അക്കാഡമിക് പ്രോഗ്രാമുകളിലും 20% സീറ്റ് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്.

പനങ്ങാടുള്ള കുഫോസ് കാമ്പസിൽ ഫിഷറീസ് സയൻസ് ഫാക്കൽറ്റി, ഓഷൻ സയൻസ് ആൻഡ് ടെക്‌നോളജി ഫാക്കൽറ്റി, ഫിഷറീസ് എൻജിനിയറിംഗ് ഫാക്കൽറ്റി, മാനേജ്‌മെന്റ് ഫാക്കൽറ്റി എന്നീ നാല് ഫാക്കൽറ്റികളിലായി 24 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്. പുതുവൈപ്പ് കാമ്പസിൽ മൂന്ന് പ്രോഗ്രാമുകളുണ്ട്. മത്സ്യബന്ധനത്തിന്റെയും സമുദ്ര പഠനത്തിന്റെയും ഇന്റർ ഡിസിപ്ലിനറി സ്വഭാവം തിരിച്ചറിഞ്ഞ് വിദ്യാർത്ഥികൾക്ക് ഇന്റർ ഡിസിപ്ലിനറി ഗവേഷണ പ്രോജക്ടുകളിൽ ഏർപ്പെടാൻ അവസരമുണ്ട്. സ്‌കിൽ വികസനത്തിനും അവസരങ്ങളുണ്ട്. നിലവിൽ കുഫോസിന് ഒമ്പത് അന്താരാഷ്ട്ര സർവകലാശാലകളുമായി ധാരണാപത്രങ്ങളുണ്ട്.

ബിരുദ പ്രോഗ്രാം പ്രവേശനം നീറ്റ് വഴി

ബിരുദ പ്രോഗ്രാമായ ബി.എഫ്.എസ് സി പ്രവേശനം നീറ്റ് വഴിയാണ്. ഐ.സി.എ.ആർ വഴിയുള്ള 15% അഖിലേന്ത്യ ക്വോട്ടയിലൂടെ പ്രവേശനം ലഭിക്കാൻ സി.യു.ഇ.ടി യു.ജി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടണം. പനങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. വിവിധ മേഖലകളിലുള്ള എം.എഫ്.എസ് സി പ്രോഗ്രാമിന് ഫിഷറീസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന നിരവധി എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. അപ്ലൈഡ് ജിയോളജി, ബയോടെക്‌നോളജി, അറ്റ്‌മോസ്‌ഫെറിക് സയൻസ്, എൻവയണ്മെന്റൽ സയൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫുഡ് സയൻസ് & ടെക്‌നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, ഫിസിക്കൽ ഓഷ്യാനോഗ്രഫി, റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലാണ് എം. എസ്‌സി പ്രോഗ്രാമുകളുള്ളത്. കുഫോസ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

Ocean and Coastal Safety Engineering, Coastal & Harbour Engineering, Food Technology (Food Safety and Quality Assurance) എന്നിവയിൽ എം.ടെക് പ്രോഗ്രാമിന് ഗേറ്റ് സ്‌കോർ വിലയിരുത്തിയാണ് പ്രവേശനം. ഡ്യൂവൽ എം.ബി.എ പ്രോഗ്രാമിന് KMAT, CMAT സ്‌കോറുകൾ പരിഗണിക്കും. ബി. ടെക് ഫുഡ് ടെക്‌നോളജി സെലക്ഷൻ സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന എൻജിനിയറിംഗ് കീം പ്രവേശന പരീക്ഷയിലൂടെയാണ്.

ഇവ കൂടാതെ നിരവധി ബിരുദാനന്തര ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും കുഫോസിലുണ്ട്. Aquarium Science and Technology യിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുണ്ട്. www.admission.kufos.ac.in.

ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം


പൂനെയിലെ Defence Institute of Advanced Technology (DIAT)-യിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. പി എച്ച്.ഡി, എം.ടെക്, എം.എസ്‌സി (ബൈ റിസർച്ച്) പ്രോഗ്രാമുകളിലേക്കാണ് അവസരം.
* എം.എസ്‌സി: സ്കൂൾ ഒഫ് കമ്പ്യൂട്ടർ എൻജിനിയറിംഗ് & മാത്തമാറ്റിക്കൽ സയൻസ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്/ മെറ്റലർജിക്കൽ & മെറ്റീരിയൽസ്, അപ്ലൈഡ് കെമിസ്ട്രി, സ്കൂൾ ഒഫ് ക്വാണ്ടം ടെക്നോളജി, സ്കൂൾ ഒഫ് റോബോട്ടിക്സ്, സ്കൂൾ ഒഫ് എനർജി & എൻവയൺമെന്റൽ സിസ്റ്രംസ് എന്നിവയിലൊന്നിൽ പാർട്ട് ടൈം ഗവേഷണത്തോടെ (ബൈ റിസർച്ച്) മാസ്റ്റർ ഒഫ് സയൻസ്. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 3. 5.2024.

* എം.ടെക് (സെൽഫ് ഫിനാൻസ്): എയ്റോ സ്പേസ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, സെൻസർ ടെക്നോളജി, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മോഡലിംഗ് & സിമുലേഷൻ, മെറ്റീരിയൽസ് എൻജിനിയറിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡാറ്റ സയൻസ്, ടെക്നോളജി മാനേജ്മെന്റ്, ഓട്ടോമേഷൻ റോബോട്ടിക്സ്, നാനോ സയൻസ് & ടെക്നോളജി, റിന്യൂവബിൾ എനർജി, സൈബർ സെക്യൂരിറ്റി, ഗ്രീൻ ടെക്നോളജി എന്നിവയിലൊന്നിൽ 55% / 6.0 സി.ജി.പി.എ ഗ്രേഡോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 18.04.2024. എഴുത്തു പരീക്ഷ മേയ് ഒന്നിന് നടക്കും.

* പി എച്ച്.ഡി: ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, സ്കൂൾ ഒഫ് കമ്പ്യൂട്ടർ എൻജിനിയറിംഗ് & മാത്തമാറ്റിക്കൽ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, മെറ്റലർജിക്കൽ & മെറ്റീരിയൽസ് എൻജിനിയറിംഗ്, മെക്കാനിക്കൽ/ എയ്റോസ്പേസ് എൻജിനിയറിംഗ്, സ്കൂൾ ഒഫ് റോബോട്ടിക്സ്, സ്കൂൾ ഒഫ് ക്വാണ്ടം ടെക്നോളജി, അപ്ലൈഡ് ഫിസിക്സ്, ടെക്നോളജി മാനേജ്മെന്റ്, സ്കൂൾ ഒഫ് എനർജി & എൻവയൺമെന്റൽ സിസ്റ്രംസ് വിഭാഗങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ സ്കോളർഷിപ്പോടെ ഫുൾ ടൈം പി എച്ച്.ഡി ചെയ്യാം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച് തപാലിൽ ലഭിക്കേണ്ട അവസാന തീയതി 3.5.2024. വെബ്സൈറ്റ്: www.diat.ac.in.

TAGS: FISHERIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.