കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് ദേശീയ മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ മൊഴി നൽകി. സി.ബി.ഐ സംഘത്തോട് പറഞ്ഞതു തന്നെയാണ് മനുഷ്യാവകാശ കമ്മിഷനും മൊഴി നൽകിയതെന്ന് ജയപ്രകാശ് പറഞ്ഞു. വൈത്തിരി പൊലീസ് സ്റ്റേഷൻ ട്രെയിനിംഗ് സെന്റർ ഹാളിലായിരുന്നു സിറ്റിംഗ്. സിദ്ധാർത്ഥിന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രാവിലെ 11 മണിയോടെയാണ് ജയപ്രകാശ് കമ്മിഷന് മുൻപാകെ ഹാജരായത്. ഉച്ചയ്ക്ക് 1 30 വരെ മൊഴി രേഖപ്പെടുത്തൽ നീണ്ടു. മൂന്നുദിവസം മുൻപ് വൈത്തിരിയിൽ എത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ വൈത്തിരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ചോദ്യം ചെയ്യൽ അടുത്ത ദിവസം ആരംഭിക്കും.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കോളേജ് ഹോസ്റ്റലിൽ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും.
ഫോറൻസിക് സംഘം അടക്കം ഹോസ്റ്റലിൽ എത്തും. രാവിലെ 11 മണിയോടെ പരിശോധന ആരംഭിക്കും.
സത്യന്റെ കൊലപാതകം --
പുനരന്വേഷണം
ആവശ്യപ്പെട്ട് ഭാര്യ
ബിജു പി വിജയൻ
അന്നേ അറിയാമായിന്നു: ശകുന്തള
കായംകുളം: സി.പി.എം പദ്ധതിയിട്ട കൊലപാതകമാണ് കരീലക്കുളങ്ങര സത്യന്റേതെന്ന് ആരോപണം ഉയർന്നതോടെ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഹൈക്കോടതിയുടെ നേതൃത്വത്തിൽ പുനരന്വേഷണമോ, സി.ബി.ഐ അന്വേഷണമോവേണമെന്ന് സത്യന്റെ വിധവ ശകുന്തള കേരളകൗമുദിയോട് പറഞ്ഞു.
കേസിലെ അഞ്ചാം പ്രതിയും സി.പി.എം കായംകുളം ഏരിയാ കമ്മറ്റി അംഗവുമായിരുന്ന ബിപിൻ സി.ബാബു, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ കത്തിലാണ് സത്യൻ വധം പാർട്ടി നടപ്പിലാക്കിയതാണന്ന് ചൂണ്ടിക്കാട്ടിയത്. ഗാർഹിക പീഡന പരാതിയിൽ പാർട്ടി നടപടി കൈക്കൊണ്ടതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുകയാണന്ന് കാണിച്ചുള്ള കത്തായിരുന്നു.
പാർട്ടി നടത്തിയ കൊലപാതകമാണന്ന് അന്നേ അറിയാമായിരുന്നുവെന്ന് ശകുന്തള പറഞ്ഞു. പ്രതികൾ എല്ലാം പാർട്ടിക്കാരാണ്. കേസ് നടത്തിപ്പിനെപ്പറ്റി വേണ്ടത്ര അറിവില്ലാത്ത ശകുന്തളയ്ക്ക് അപ്പീൽ പോയ വിവരവും അറിയില്ല. മരണത്തിന് ശേഷം ശകുന്തളയ്ക്ക് കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിൽ ജോലി നൽകുകയും കുടുംബ സഹായ നിധി രൂപീകരിച്ച് നൽകുകയും ചെയ്തു പാർട്ടി.
കേസ് നടത്താമെന്ന് പറഞ്ഞ് പോയ കോൺഗ്രസുകാരെ പിന്നെ കണ്ടില്ല. 37-ാം വയസിൽ സത്യൻ കൊല്ലപ്പെടുമ്പോൾ മൂത്തമകൻ സജേഷിന് 14ഉം മകൾ സജിനിക്ക് 8ഉം വയസ് പ്രായം. മകൻ ഇന്ന് ബി.എസ്.എഫിൽ ജവാനാണ്. ഇരുവരുടെയും വിവാഹവും കഴിഞ്ഞു.
ക്രൂര കൊലപാതകം
ഐ.എൻ.ടി.യു.സി പ്രവർത്തകനും ഒട്ടോ റിക്ഷാ ഡ്രൈവറുമായ സത്യനെ 2001 ജൂൺ 20 നാണ് അതിക്രൂരമായി വെട്ടിപ്പിരിക്കേൽപ്പിച്ചത്. 22 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ മരിച്ചു. രാവിലെ 7 മണിയോടെ കരീലക്കുളങ്ങരയിൽ നിന്ന് ഒരാൾ ഓട്ടം വിളിച്ചുകൊണ്ടുപോകുകയും കരീലക്കുളങ്ങര കൊട്ടയ്ക്കാട്ട് ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ കാത്ത് നിന്ന പത്ത് അംഗ സംഘം വെട്ടുകയുമായിരുന്നു.സി.പി.എമ്മിന്റെ കുത്തകയായിരുന്ന കരീലക്കുളങ്ങരയിൽ സത്യൻ എത്തിയതോടെ കോൺഗ്രസ് പ്രവർത്തനം ശക്തമായി. നിരവധി ആളുകൾ സത്യന് പിന്നിൽ അണിനിരന്നു. സമീപമുള്ള ക്ഷേത്ര ഭരണ സമിതിയിലും സത്യന്റെ നേതൃത്വത്തിൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. 2001ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എം.എം.ഹസൻ വിജയിച്ചതോടെ കരീലക്കുളങ്ങരയുടെ മുഖം മാറി. ഇതാണ് കൊലപാതകത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |