SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.16 PM IST

രണ്ട് തവണ വിളിച്ചിട്ടും ഹാജരായില്ല, ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു

ed

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍.

ശശിധരന്‍ കര്‍ത്തയോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്.

വീണാ വിജയന്റെ കമ്പനിയുമായി സിഎംആര്‍എല്ലിന്റെ ദുരൂഹ പണമിടപാട് സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സിഎംആര്‍എല്ലിന്റെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുകയെന്നതാണ് കര്‍ത്തയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇ.ഡി അറിയാന്‍ ശ്രമിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട പുറത്തുവരാത്ത അക്കൗണ്ട് വീണാ വിജയന്റെ കമ്പനിയുമായി സിഎംആര്‍എല്ലിന്റെ ദുരൂഹ പണമിടപാട് സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. അറിയുകയെന്നതും എന്‍ഫോഴ്‌സ്‌മെന്റ് ലക്ഷ്യമിടുന്നുണ്ട്.

മുമ്പ് രണ്ട് തവണയാണ് ശശിധരന്‍ കര്‍ത്തയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആര്‍.എല്ലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. 24 മണിക്കൂറിലധികം ഇവരെ ചോദ്യം ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ 11-ഓടെ ഹാജരായ സി.എം.ആര്‍.എല്‍. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെ ചൊവ്വാഴ്ച രാവിലെ 11.30ന് ശേഷമാണ് വിട്ടയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ED, CMRL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.