ന്യൂഡൽഹി: 93 ലോക്‌സഭ സീറ്റുകളിലേക്ക് ചൊവ്വാഴ്ച നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 64.5 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2019ൽ മൂന്നാം ഘട്ടത്തിൽ 66 ശതമാനമായിരുന്നു. ഇക്കൊല്ലത്തെ ആദ്യ രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച് കുറവുമാണ്.
അസാമിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്: 81.71ശതമാനം. കുറവ് യു.പിയിലും: 57ശതമാനം. ആദ്യ രണ്ടു ഘട്ടങ്ങളിൽ പോളിംഗ് കുറഞ്ഞതിനെ തുടർന്ന് മൂന്നാം ഘട്ടത്തിൽ കൂടുതൽ ജനങ്ങളെ ബൂത്തുകളിലെത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യു.പിയിലും ബീഹാറിലും മൂന്ന് ഘട്ടങ്ങളിലും പോളിംഗ് കുറഞ്ഞു. ഛത്തീസ്ഗഡ്, കർണാടക, ഗോവ സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ടത്തിൽ പോളിംഗ് ശതമാനം വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |