ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനവും കവിയരങ്ങും ശിവഗിരി മഠത്തിൽ സ്വാമി ദേശികാനന്ദയതി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ - ഓർഡിനേറ്റർ വെട്ടൂർ ശശി അദ്ധ്യക്ഷത വഹിച്ചു.
കുമാരനാശാൻ ഇന്ത്യൻ നവോത്ഥാനത്തിന്റെ ആത്മാവ് കണ്ടെത്തിയ മഹാകവിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കായിക്കര ആശാൻ സ്മാരക ഗവേണിംഗ് ട്രഷറർ ഡോ. ബി. ഭുവനേന്ദ്രൻ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ നയിച്ച നിശബ്ദ വിപ്ലവത്തെ ഹൃദയത്തിലേറ്റുവാങ്ങിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹം. ചരമശതാബ്ദി ആഘോഷിക്കുമ്പോഴും ആശാൻ വർത്തമാനകാല ജീവിതത്തിൽ തിളങ്ങി നിൽക്കുന്നു എന്നും ഭുവനേന്ദ്രൻ പറഞ്ഞു.
തുടർന്ന് നടന്ന കവിയരങ്ങ് കാഥിക കായംകുളം വിമല ഉദ്ഘാടനം ചെയ്തു. അനർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജു, ജി.മനോഹരൻ എന്നിവർ സംസാരിച്ചു. 30ലധികം കവികൾ കവിതകൾ അവതരിപ്പിച്ചു.
കെ.വി.രഘുനാഥൻ
മാസ്റ്റർ നിര്യാതനായി
വേലൂർ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന വേലൂർ സ്വദേശി കെ.വി.രഘുനാഥൻ മാസ്റ്റർ (88) നിര്യാതനായി. 1962ൽ കോഴിക്കോട് ദേവഗിരി കോളേജിൽ നടന്ന പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക വ്യക്തിയായിരുന്നു.
ഗ്രാമശാസ്ത്രം മാസികയുടെ ആദ്യ എഡിറ്റർ,സംസ്ഥാന ബാലവേദി കൺവീനർ,ഗ്രാമശാസ്ത്ര സമിതി സംസ്ഥാന കൺവീനർ,സംസ്ഥാന വൈസ് പ്രസിഡന്റ്,ശാസ്ത്രകേരളം എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപകനും പ്രഭാഷകനുമായിരുന്നു. കിഡ്നി തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു. ഭാര്യ: സരോജിനി (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ടന്റ്), ഏകമകൾ : ശുഭ മീനാക്ഷി (യു.എസ്.എ). മരുമകൻ: ഡോ.നരസിംഹൻ. നാളെ രാവിലെ 9 മുതൽ 11 വരെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |