ബംഗളൂരു: ഭക്ഷണങ്ങൾക്ക് കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് ചിക്കൻ, ഫിഷ് കബാബ് തുടങ്ങിയ വിഭവങ്ങളിൽ നിറത്തിനായി അനിയന്ത്രിതമായി രാസവസ്തുക്കൾ ചേർക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടതിനെതുടർന്നാണിത്. ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
നിയമം പാലിക്കാത്ത വ്യാപാരികൾക്ക് ഏഴ് വർഷം വരെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം വിൽക്കുന്ന കബാബുകളിൽ കൃത്രിമ നിറം ചേർക്കുന്നുവെന്ന വ്യാപക പരാതികളെ തുടർന്നാണിത്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കബാബുകളുടെ 39 സാമ്പിളുകൾ പരിശോധിച്ചതിൽ പലതിലും സൺസെറ്റ് യെല്ലോ, കാർമോയിസിൻ പോലുളള രാസവസ്തുക്കളുടെ അംശം കണ്ടെത്തി.
Considering the safety of our citizens, Karnataka Government has banned the usage of artificial colors in Veg, Chicken and Fish Kebabs.
— Dinesh Gundu Rao/ದಿನೇಶ್ ಗುಂಡೂರಾವ್ (@dineshgrao) June 24, 2024
Recently, 39 samples of Kebabs were subjected to tests in the laboratory and 8 variants of kebabs were found to have harmful artificial colors… pic.twitter.com/0N1EmVNQCM
ഭക്ഷ്യവകുപ്പ് 2011ൽ പുറത്തിറക്കിയ ചട്ടപ്രകാരം കബാബുകളിൽ കൃത്രിമ നിറം ചേർക്കുന്നത് പൂർണമായും വിലക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കർണാടകയിൽ ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി തുടങ്ങിയ വിഭവങ്ങളിൽ കൃത്രി നിറം ചേർക്കുന്നതും വിലക്കിയിരുന്നു. പ്രധാനമായും കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |