□ആദ്യ ചരക്ക് കപ്പൽ 10ന് എത്തും. 11ന് അൺലോഡിംഗ് .
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആദ്യ കണ്ടെയ്നർഷിപ്പിനെ വരവേൽക്കുന്നത് വാട്ടർ സല്യൂട്ട് നൽകി.10ന് രാത്രി വിഴിഞ്ഞത്ത് നങ്കൂരമിടുന്ന സാൻഫെർണാണ്ടോ എന്ന കൂറ്റൻ മദർഷിപ്പ് 11ന് രാവിലെ 9 നും 10 നും ഇടയിൽ വാട്ടർ സല്യൂട്ടോടെ തുറമുഖ ബെർത്തിലെത്തിച്ച ശേഷം മൂറിംഗ് പൂർത്തിയാക്കും. 12ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ സ്വീകരണ ചടങ്ങിനെത്തും തുറമുഖത്ത് സജ്ജമായ വലിയ ടഗ്ഗ് ഓഷ്യൻ പ്രസ്റ്റീജ് നേതൃത്വത്തിൽ ഡോൾഫിൻ സീരിസ് 27,28,35 എന്നീ ചെറു ടഗ്ഗുകളാണ് വാട്ടർ സല്യൂട്ട് നൽകുന്നത്.
10ന് രാത്രി എത്തുന്ന കപ്പലിൽ നിന്നും11 ന് ബെർത്തിംഗ് പൂർത്തിയാക്കി അന്നു
തന്നെ കണ്ടെയ്നറുകൾ അൺലോഡിംഗ് ചെയ്യുമെന്ന് അധികൃതൽ പറഞ്ഞു. ഔദ്യോഗിക സ്വീകരണ ദിവസമായ 12ന് മറ്റ് രണ്ട് കപ്പലുകൾ കൂടി വിഴിഞ്ഞത്തെത്തും. ആദ്യ കപ്പലിൽ നിന്നെത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണിത്. മാറിൻ അജൂർ, സീസ്പാൻ സാൻ്റോസ് എന്നീ രണ്ട് ഫീഡർ കപ്പലുകളാണ് എത്തുന്നതെന്നാണ് വിവരം.ഓട്ടോമേറ്റഡ് സംവിധാനം വഴി ഒരു കണ്ടെയ്നർ അൺലോഡിംഗ് നടത്താൻ 10 മിനിട്ട് മതിയാകും. കപ്പലിനെ സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികളെക്കുറിച്ച് വിശദമാക്കുന്നതിന് തുറമുഖ വകുപ്പ് മന്ത്രി ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |