SignIn
Kerala Kaumudi Online
Tuesday, 08 July 2025 10.54 PM IST

തലസ്ഥാന മെഡിക്കൽ കോളേജിൽ രോഗി 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി

Increase Font Size Decrease Font Size Print Page

raveendran

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ എം.എൽ.എ ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരൻ ആളും വെളിച്ചവുമില്ലാതെ ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത് 42 മണിക്കൂർ. മെഡിക്കൽ കോളേജിനു സമീപമുള്ള കൊച്ചുള്ളൂരിൽ താമസിക്കുന്ന രവീന്ദ്രൻ നായരാണ് (59) അധികൃതരുടെ മാപ്പർഹിക്കാത്ത അനാസ്ഥയ്ക്ക് ഇരയായത്. പ്രാണൻ നഷ്ടപ്പെടാതെ തിരികെയെത്തിയ രവീന്ദ്രൻ സി.പി.ഐ തിരുമല മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തിരുമല അരയല്ലൂർ സ്വദേശിയുമാണ്.
ലിഫ്റ്റിലെ ഫോണും അലാറവും പ്രവർത്തിക്കാത്തതും രവീന്ദ്രന്റെ മൊബൈൽ ഫോൺ  ലിഫ്റ്റിൽ വീണുപൊട്ടിയതും പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സാദ്ധ്യതയും ഇല്ലാതാക്കി.രവീന്ദ്രനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ രാവിലെയാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ലിഫ്റ്റ് പാതിയിൽ നിൽക്കുന്നതു കണ്ട ഒരാൾ സുരക്ഷാജീവനക്കാരെ വിവരം അറിയിച്ചതാണ് രക്ഷയായത്. ജീവനക്കാരെത്തി ലിഫ്റ്റ് തുറന്നപ്പോൾ അർദ്ധബോധാവസ്ഥയിൽ മലമൂത്ര വിസർജനം ചെയ്ത നിലയിലായിരുന്നു രവീന്ദ്രൻ. സംഭവത്തിന്റെ തീവ്രത ബോദ്ധ്യമായതോടെ വിദഗ്ദ്ധ ചികിത്സ നൽകി ഡീലക്സ് പേവാർഡിലെ വി.ഐ.പി മുറിയായ 502ലേക്ക് മാറ്റി. ബി.പി സാധാരണ നിലയിലായെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ലിഫ്റ്റ് ഓപ്പറേറ്റർമാരായ മുരുകൻ, ആദർശ്, ഡ്യൂട്ടി സാർജന്റ് റെജി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മുരുകൻ താത്കാലിക ജീവനക്കാരനാണ്.

ഭാര്യ മെഡിക്കൽ കോളേജ് ജീവനക്കാരി

ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ഭാര്യ ശ്രീലേഖയ്ക്കൊപ്പം രാവിലെ 10ന് ആശുപത്രിയിലെത്തി. ഭാര്യ ജോലിക്കു കയറി. രവീന്ദ്രൻ ഒ.പി ബ്ലോക്കിൽ നിന്ന് ലിഫ്റ്റിൽ ഒന്നാം നിലയിലെത്തി ഓർത്തോ ഒ.പിയിൽ ഡോക്ടറെ കണ്ടു. രക്തപരിശോധനാറിപ്പോർട്ട് എടുക്കാൻ മറന്നതിനാൽ ഡോക്ടറോട് പറഞ്ഞശേഷം രവീന്ദ്രൻ കൊച്ചുള്ളൂരിലെ വീട്ടിലേക്കു പോയി. 12ഓടെ തിരികെ ഒ.പി ബ്ലോക്കിൽ നിന്നു 11-ാം നമ്പർ ലിഫ്റ്റിൽ കയറി. ഒന്നാം നമ്പർ അമർത്തി. മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് ഒച്ചയോടെ വിറച്ച് താഴേക്കു പതിച്ചു. രവീന്ദ്രന്റെ കൈയിലിരുന്ന ഫോൺ താഴെവീണു പൊട്ടി. ലിഫ്റ്റിനുള്ളിലെ അലാറം സ്വിച്ച് നിരന്തരം അമർത്തിയെങ്കിലും ഫലമുണ്ടായില്ല.

നിലത്തുവീണ ഫോൺ ഏറെ നേരം പണിപ്പെട്ട് ഓണാക്കി അടിയന്തരസഹായത്തിനായി ലിഫ്റ്റിൽ എഴുതിരുന്ന നമ്പരിൽ നാലുവട്ടം വിളിച്ചെങ്കിലും എടുത്തില്ല. അതിനിടെ ഫോണും ഓഫായി. കടുത്തചൂടും ഭീതിയും കാരണം മണിക്കൂറുകൾ തള്ളിനീക്കി. ഇതിനിടെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെ ലിഫ്റ്റിനുള്ളിലായി. ദാഹനീരിനായി വിതുമ്പിയ രവീന്ദ്രൻ തളർന്നുവീണു. പിന്നൊന്നും വ്യക്തമായി ഓർമ്മയില്ല.

''ലിഫ്റ്റിൽ പലവട്ടം മുട്ടി, വാതിലുകൾ തുറക്കാൻ ശ്രമിച്ചു, ഫലമുണ്ടായില്ല. അലാം സ്വിച്ച് പലവട്ടം അമർത്തിയെങ്കിലും ആരും എത്തിയില്ല. രണ്ടുപകലും രാത്രിയും എങ്ങനെ അതിജീവിച്ചെന്ന് ഓർക്കാനാവുന്നില്ല.

-രവീന്ദ്രൻ നായർ

TAGS: LIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.