SignIn
Kerala Kaumudi Online
Sunday, 06 July 2025 4.06 PM IST

അർജുനെ കണ്ടെത്താൻ ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ ഉടനെത്തും; ലോറി അപകടസ്ഥലം കടന്നുപോയിട്ടില്ലെന്ന് സ്ഥിരീകരണം

Increase Font Size Decrease Font Size Print Page
arjun-rescue

ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഏഴാംദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. അർജുന്റെ ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്നാണ് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ പറയുന്നത്. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു.

അർജുന്റെ ലോറി അപകടസ്ഥലത്തേയ്ക്ക് കടന്നുവന്നുവെന്നത് സിസിടിവി പരിശോധനയിൽ വ്യക്തമായി. മണ്ണിടിച്ചിലുണ്ടായ പ്രദേശം കടന്ന് ലോറി പോയിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഹ‌ർജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഗംഗാവലി പുഴയിൽ സ്‌കൂബ ഡൈവർമാർ തെരച്ചിൽ നടത്തുകയാണ്. 25 അടി താഴ്‌ചയാണ് പുഴയ്ക്കുള്ളത്. ശക്തമായ ഒഴുക്കുമുണ്ട്. പുഴയിൽ രൂപപ്പെട്ടിരിക്കുന്ന മൺകൂനയിലാണ് പരിശോധന നടത്തുന്നത്. പരിശോധനയ്ക്കായി ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ ഉടനെത്തും. ഇതുപയോഗിച്ച് ആദ്യം കരയിലായിരിക്കും സൈന്യം തെരച്ചിൽ നടത്തുക. പുഴയിലെ പരിശോധനയ്ക്കായി നാവികസേന കൂടുതൽ ഉപകരണങ്ങൾ എത്തിക്കുമെന്നും വിവരമുണ്ട്. പുഴയിലെ തെരച്ചിൽ ദുഷ്‌കരമാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും വെല്ലുവിളി ഉയർത്തുന്നുണ്ട്. അർജുനെ കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്ന് കോഴിക്കോട് എംപി എം കെ രാഘവൻ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, ARJUN, SHIRUR, KARNATAKA RESCUE OPERATION, DEEP SEARCH METAL DETETCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.