SignIn
Kerala Kaumudi Online
Thursday, 12 September 2024 12.27 PM IST

ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം: ആശങ്ക അറിയിച്ച് സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി : രാജ്യത്തെ ജലാശയങ്ങളിലും നദീതീരങ്ങളിലും പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഈ പ്രവൃത്തി ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നു. ജലജീവികളെയും ബാധിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്ന് ജനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളുണ്ടായില്ലെങ്കിൽ ഗംഗയിലെ ഉൾപ്പെടെ ജലത്തിന്റെ ഗുണമേന്മ ഉയർത്തൽ സ്വപ്‌നമായി അവശേഷിക്കും. പാട്ന നഗരത്തിന് സമീപത്തു കൂടിയൊഴുകുന്ന ഗംഗാനദിക്ക് സമീപമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ പുരോഗതി പരിശോധിക്കുകയായിരുന്നു സുപ്രീംകോടതി. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച്ച ആശങ്കകൾക്ക് കേന്ദ്രസർക്കാരും ബീഹാർ സർക്കാരും മറുപടി സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.