വെഞ്ഞാറമൂട്: പകൽച്ചൂടിൽ ജനം വിയർത്തൊലിക്കുമ്പോൾ ദാഹമകറ്റാൻ പാതയോരങ്ങളിൽ ഇളനീർ വില്പന സജീവമായി. മുമ്പ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ശീതളപാനീയങ്ങൾക്കും ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല. കരിക്കും കരിമ്പിൻ ജ്യൂസും തണ്ണിമത്തൻ ജ്യൂസുമാണ് വിപണി കീഴടക്കിയിരിക്കുന്നത്. വാഹനങ്ങളിലും ചെറിയ തട്ടുകളും ക്രമീകരിച്ചാണ് വിപണനം നടക്കുന്നത്. നാടൻ കരിക്കും ചെന്തെങ്ങ് കരിക്കുമാണ് വിപണിയിലുള്ളത്. കൂടുതൽ ഡിമാൻഡ് നാടൻ കരിക്കിനാണ്. ഇതിന് വെള്ളവും മധുരവും കൂടുതലാണ്.
വിപണിയിൽ പനങ്കരിക്കുമുണ്ട്. 50 രൂപയാണ് വില. പാലക്കാട്, ആലപ്പുഴ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഇളനീരുകൾ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |