നീലേശ്വരം: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ കിടന്നുറങ്ങിയ മലയാളി റിട്ട.എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ നീലേശ്വരം അങ്കക്കളരിയിൽ പി.വി.സുരേശന്റെ കാൽ അടിച്ചുതകർത്ത സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി . മർദ്ദനത്തിൽ മസിൽ തകർന്നതിനെ തുടർന്ന് കാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റിയ സംഭവം വിവാദമായതിന് പിന്നാലെയാണിത്.
റെയിൽവേ ഇന്റലിജൻസ് വിഭാഗം ഇന്നലെ മംഗലാപുരം ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തി സുരേശനിൽ നിന്ന് തെളിവെടുത്തു. ഫെബ്രുവരി 11ന് രാത്രിയാണ് മംഗലാപുരം സെൻറൽ സ്റ്റേഷനിൽ വച്ച് റെയിൽവെ പോലീസ് യാതൊരു കാരണവുമില്ലാതെ സുരേശനെ തല്ലിച്ചതച്ചത്. മലയാളം നന്നായി സംസാരിക്കുന്ന പൊലീസുകാരനാണ് തന്നെ മർദ്ദിച്ചതെന്ന് സുരേശൻ പറഞ്ഞു.മുട്ടിന് മുകളിൽ കാൽ മുറിച്ചുമാറ്റിയ സുരേശൻ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
ഫെബ്രുവരി ഒന്നിന് രാത്രിയിലാണ് സുരേശന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത്. അടിയേറ്റ് കാൽ നിലത്ത് ഊന്നാൻ പറ്റാതായതോടെ സുരേശൻ വിവരം മകളെ വിളിച്ചറിയിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ. മംഗളൂരുവിലെത്തിയ മകൾ അവശനിലയിൽ സുരേശനെ കണ്ടെത്തുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം നാട്ടിലെത്തിയ സുരേശന്റെ കാലിൽ നീര് കൂടി വീർത്തതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സ നിർദ്ദേശിച്ചതിനെ തുർന്നാണ് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചത്. മസിൽ തകർന്ന് ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |