SignIn
Kerala Kaumudi Online
Friday, 09 May 2025 7.52 PM IST

പുത്തൂർ പാര്‍ക്ക്: ഓണത്തിന് മുൻപ് തുറക്കും, ഒടുവിൽ ഡയറക്ടറായി

Increase Font Size Decrease Font Size Print Page
park-
പാർക്ക്

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് മുമ്പായി നാടിന് സമർപ്പിക്കാൻ തീരുമാനം. അതേസമയം, മാസങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന പാർക്കിന്റെ മുഴുവൻ സമയ ഡയറക്ടർ തസ്തികയിൽ ബി.എൻ.നാഗരാജുവിനെ നിയമിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. മുഴുവൻ സമയ ഡയറക്ടർ വന്നതിനാൽ കൂടുതൽ വേഗത്തിൽ പ്രവർത്തനങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷ.
വനം, റവന്യു മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. മേയിൽ തന്നെ സിവിൽ പ്രവൃത്തികളെല്ലാം പൂർത്തിയാക്കും. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വനേതര ആവശ്യങ്ങൾക്കുള്ള ഭൂമിയിൽ എ.ഐ, വെർച്ച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിനോദകേന്ദ്രങ്ങൾ തുടങ്ങുന്നത് പരിഗണനയിലുണ്ട്. പരിശീലനം പൂർത്തിയാക്കിയ 13 ആനിമൽ കീപ്പർമാക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രിമാർ വിതരണം ചെയ്തു. പരിശീലനത്തിനിടെ മരണമടഞ്ഞ അമൽദേവിന്റെ കുടുംബത്തിന് ധനസഹായവും കൈമാറി.


ആഗസ്റ്റിന് മുൻപ് മൃഗങ്ങളെ എത്തിക്കും


മൃഗങ്ങളെ എത്തിക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആഗസ്റ്റിന് മുമ്പായി പൂർത്തിയാക്കും. പാർക്കിലേക്കുള്ള റോഡിന്റേയും പാലത്തിന്റേയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റോഡരികിലുള്ള മരം മുറിക്കുന്നതും വൈദ്യുത കമ്പികളും പോസ്റ്റുകളും മാറ്റുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ അടുത്ത ആഴ്ച ആരംഭിക്കും. കൃത്യമായ ടൈംലൈനിൽ ജോലികൾ പൂർത്തിയാക്കും.

ആദ്യം അനുവദിച്ചത്: 269 കോടി

പിന്നീട് ലഭിച്ചത്: 333 കോടി

പാർക്കിന് ചുറ്റും നിരീക്ഷണസംവിധാനം ഏർപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഓൺലൈൻ സർവ്വീസുകൾ നൽകുന്നതിനും അധികതുക വേണ്ടിവരും.


കെ.ജെ.വർഗീസ്, സ്‌പെഷ്യൽ ഓഫീസർ,

സുവോളജിക്കൽ പാർക്ക്.

തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്കും കിഫ്ബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുഖ്യ ഫണ്ടിംഗ് ഏജൻസിയായ കിഫ്ബി നിർമാണ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി.

എ.കെ.ശശീന്ദ്രൻ, വനം മന്ത്രി


മൃഗങ്ങളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏപ്രിലിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ദേശീയ കോൺക്ലേവ് സംഘടിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മൃഗശാല, വനം വകുപ്പ് ഉദ്യോഗസ്ഥർ കോൺക്ലേവിൽ പങ്കെടുക്കും.

കെ.രാജൻ, റവന്യു മന്ത്രി

മുഴുവൻ സമയ ഡയറക്ടറെ നിയോഗിച്ചതിൽ മന്ത്രിമാർക്ക് നന്ദി. കിഫ്ബിയുടെ ഫണ്ടിൽനിന്നും 300 കോടി രൂപയോളം
ലഭിച്ചതുകൊണ്ടാണ് പാർക്ക് നാളിതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. പാർക്ക് എന്ന പ്രോജക്ടിനെ കിഫ്ബിയുടെ പണം അനുവദിക്കുന്ന സുപ്രധാന പ്രോജക്ടുകളിൽ ഒന്നായി തെരഞ്ഞെടുക്കുകയായിരുന്നു. മുൻകൈയെടുത്തത് കിഫ്ബിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.എം.അബ്രഹാമാണ്.

എം.പീതാംബരൻ മാസ്റ്റർ, സെക്രട്ടറി,

ഫ്രണ്ട്‌സ് ഒഫ് സൂ

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.