SignIn
Kerala Kaumudi Online
Monday, 12 May 2025 2.08 PM IST

ബിജുവിനെ അപായപ്പെടുത്താൻ മുൻപും ജോമോൻ ക്വട്ടേഷൻ നൽകി, ഏൽപ്പിച്ചിരുന്നത് കൊച്ചിയിലെ പ്രമുഖ ഗുണ്ടയെ

Increase Font Size Decrease Font Size Print Page
thodupuzha-case

തൊടുപുഴ: ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ (50) ബിസിനസ് പങ്കാളിയായ ജോമോൻ മുൻപും അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന സൂചനകൾ പുറത്ത്. ഇവരുടെ അയൽവാസിയും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ പ്രശോഭ് ഒരു ചാനലിനോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. കൊച്ചിയിലെ കണ്ടെയ്‌നർ സാബുവിന്റെ അനുയായികൾക്കാണ് ആദ്യം ക്വട്ടേഷൻ നൽകിയത്. വീടാക്രമിക്കാനായിരുന്നു അന്നത്തെ പദ്ധതി. എന്നാൽ ജോമോന് ഇക്കാര്യത്തിൽ താൽപര്യം തോന്നിയില്ലാത്തതിനാൽ പിന്മാറി.

പിന്നീട് സാബുവിന്റെ അനുയായി കാപ്പ കേസ് പ്രതിയായ ആഷിക്കിന് ആറ് ലക്ഷം രൂപയ്‌ക്ക് ജോമോൻ ക്വട്ടേഷൻ നൽകി. ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സംഭവത്തിൽ കണ്ടെയ്‌നർ സാബുവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് അയൽവാസിയുടെ വെളിപ്പെടുത്തൽ. ജോമോൻ പറഞ്ഞിട്ട് ഇരുവരും തമ്മിലെ സാമ്പത്തിക തർക്കത്തിൽ മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും പ്രശോഭ് വ്യക്തമാക്കിയിട്ടുണ്ട്.

ബിജുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലയ്‌ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മർദ്ദനം കാരണമെന്ന നിർണായക വെളിപ്പെടുത്തലുമുണ്ട്. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്‌. തട്ടിക്കൊണ്ടു പോയ വാഹനത്തിനുള്ളിൽ വച്ചാണ് മർദ്ദിച്ചത്.ബിജു ജോസഫ് ബഹളം വച്ചപ്പോൾ കേസിലെ രണ്ടാംപ്രതി പറവൂർ വടക്കേക്കര സ്വദേശി ആഷിക് ജോൺസണാണ് (27) തലയിൽ ഇടിക്കുകയും കഴുത്തിൽ ചവിട്ടി പിടിക്കുകയും ചെയ്തത്. ഇതാണ് മരണകാരണമായത്. ഇന്ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.

കൊലയിലേക്ക് ‌നയിച്ച സംഭവം

കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങളുണ്ടായതോടെ ബിജുവും ഒന്നാം പ്രതി ദേവമാതാ കേറ്ററിംഗ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫും ബിസിനസ് ഇടപാടുകൾ അവസാനിപ്പിച്ചു. ശേഷം അർഹമായ വിഹിതം ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി.തുടർന്നാണ് ഡ്രൈവർ ജോമോൻ വഴി ക്വട്ടേഷൻ നൽകിയത്.

വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ചായ കുടിക്കാൻ പോകുന്ന വഴി ബിജുവിനെ തട്ടിക്കൊണ്ടുപോയി. . ആഷിക്കിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടതോടെ രാവിലെ 8.30നകം മൃതദേഹം കലയന്താനിയിലെ ഗോഡൗണിലെത്തിച്ച് മാൻഹോളിലാക്കി കോൺക്രീറ്റ് ചെയ്തു. കാപ്പാ കേസ് പ്രതി ആഷിക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലായതോടെ കൊലപാതക വിവരം പൊലീസ് അറിഞ്ഞെന്ന് കരുതി മറ്റ് പ്രതികൾ ആലുവ ഭാഗത്തേക്ക് കടക്കുകയായിരുന്നു.

ബിജുവിനെ കാണാതായെന്ന ഭാര്യയുടെ പരാതി അന്വേഷിച്ചെത്തിയ പൊലീസിന് ജോമോന്റെ ബന്ധുവിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. ബിജുവിനെ തട്ടിക്കൊണ്ട് പോയെന്നും അബദ്ധത്തിൽ കൊലപാതകം നടന്നെന്നും ഇയാളോട് ജോമോൻ പറഞ്ഞിരുന്നു.

TAGS: CASE DIARY, PRASOBH, MEDIATOR, THODUPUZHA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.