SignIn
Kerala Kaumudi Online
Saturday, 19 April 2025 2.29 PM IST

ആ സ്വ‌പ്നം കൊഴിയാൻ ഇനി 48 മണിക്കൂർ

Increase Font Size Decrease Font Size Print Page

dd
റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണം എന്നാവശ്യപ്പെട്ട് ഓൾ കേരള വിമൻ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ റാങ്ക് ഹോൾഡർമാർ പ്രതീകാത്മകമായി റീത്ത് വെച്ച് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി 48 മണിക്കൂർ. 630 പേരുടെ സ്വപ്നങ്ങൾക്കും അത് നിർണായകമാണ്. 19ന് രാത്രി 12ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. നിയമനം തേടിയുള്ള ഉദ്യോഗാർത്ഥികളുടെ സെക്രട്ടേറിയറ്റ് സമരം ഇന്നലെ 16 ദിവസം പിന്നിട്ടു.

ശരീരം വെള്ളത്തുണിയിൽ മൂടി, തലകെട്ടി നെഞ്ചത്ത് റീത്തുമായി നടപ്പാതയിൽ കിടന്നായിരുന്നു ഇന്നലത്തെ സമരം. ആ കാഴ്ചകൾ ഏവരുടെയും കണ്ണ് നനച്ചു. അമൃത, രാധിക, മഞ്ജു എന്നിവരാണ് നെഞ്ചിൽ റീത്തുവച്ച് പ്രതിഷേധിച്ചത്. 'ഞങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കരുതേ സർക്കാരേ..." എന്നായിരുന്നു റീത്തിലെ വാചകങ്ങൾ.

പ്രതിഷേധക്കാരിൽ ബിരുദത്തിനും പി.ജിക്കും റാങ്ക് നേടിയവരും, കോളേജദ്ധ്യാപകരാവാനുള്ള നെറ്റ് യോഗ്യതയുള്ളവരുമെല്ലാമുണ്ട്. അർഹതയുള്ളവർക്കേ നിയമനമുള്ളൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചത്.

570 ഒഴിവുകൾ എവിടെ

വിവരാവകാശ മറുപടിയിൽ 570 ഒഴിവുകളുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. 300തസ്തികയെങ്കിലും നിയമനത്തിന് ലഭിക്കേണ്ടതാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നും സമരക്കാർ പറയുന്നു. 967പേരുടെ ലിസ്റ്റിൽ 337പേർക്കാണ് നിയമനം കിട്ടിയത്. 2022ൽ 757, 2023ൽ 815 പേർക്ക് വീതം നിയമനം കിട്ടിയിരുന്നു.

മൂന്നുലക്ഷം പേരെഴുതിയ പരീക്ഷയും ഫിസിക്കലും പാസായിവന്ന ഞങ്ങളെങ്ങനെയാണ് അർഹതയില്ലാത്തവരായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

അമൃത കെ.ആർ, കണ്ണൂർ

ഉദ്യോഗാർത്ഥി

TAGS: WCPO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.