കൊച്ചി: ഷൈൻ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിച്ചാൽ നന്നായിരിക്കുമെന്ന് എ എ റഹീം എം പി. സെലിബ്രിറ്റി സ്റ്റാറ്റസും, ഫാൻസ് അസോസിയേഷന്റെ മറയുമുണ്ടെങ്കിൽ എന്ത് ക്രിമിനൽ കുറ്റം ചെയ്താലും ജയിലിൽ പോകില്ലെന്നൊരു ധൈര്യം പണ്ട് ഉണ്ടായിരുന്നു. കേരളത്തിൽ ആ കാലം കഴിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
'എന്താണ് ഇക്കാര്യത്തിൽ ചലച്ചിത്ര പ്രവർത്തകരുടെ നിലപാട്. ഒരു നടി ഇത് പറയേണ്ടിവരുന്നെന്നത് തന്നെ ശരിയല്ല. ആ നടിയ്ക്ക് എല്ലാ പിന്തുണയും ഡി വൈ എഫ് ഐ നൽകുകയാണ്. പക്ഷേ ഒരു കാര്യം, വിൻസി പറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവർ ആരൊക്കെയെന്ന് സംവിധായകർക്ക് അറിയില്ലേ? സഹപ്രവർത്തകരായ നടീ നടന്മാർക്ക് അറിയില്ലേ? നിർമാതാക്കൾക്ക് അറിയില്ലേ? എന്തേ അവരാരും മിണ്ടുന്നില്ല.
ലഹരിക്കെതിരെ രാഷ്ട്രീയത്തിനതീതമായി ജനകീയമായ ക്യാമ്പയിൻ നടക്കുകയാണ്. മുഖ്യമന്ത്രി തന്നെ മാദ്ധ്യമങ്ങളെ കാണുന്നു. മുഖ്യമന്ത്രി തന്നെ ലീഡ് ചെയ്യുന്നു. ആ പോരാട്ടത്തിൽ മലയാള സിനിമാ മേഖലയിലുള്ളവരുടെ നിലപാടെന്താണ്. മലയാളത്തിലെ മറ്റൊരു പ്രധാനപ്പെട്ട നടൻ പുലർച്ചെ എഴുന്നേറ്റ് കഞ്ചാവ് ചോദിച്ചെന്ന് കേട്ടു. ഇതൊക്കെ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് ആ മേഖലയിലുള്ളവർക്കല്ലേ അറിയാവുന്നത്. ഇങ്ങനെയുള്ളവരെ ഇതിനകത്ത് ഉൾപ്പെടുത്തില്ലെന്ന് തീരുമാനിക്കണ്ടേ. മറ്റെന്തെല്ലാം കാര്യത്തിനാണ് ഇവിടെ വിലക്കേർപ്പെടുത്തുന്നത്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |