സന്യാസിയായ പ്രേമാനന്ദ് മഹാരാജിന് ഒട്ടേറെ അനുയായികളാണുള്ളത്. അദ്ദേഹം പങ്കെടുക്കുന്ന പല സദസുകളിൽ നിരവധി പേരാണ് എത്താറുള്ളത്. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഉപദേശം ലഭിക്കാനും പലരും അദ്ദേഹത്തെ സമീപിക്കാറുണ്ട്. ഇപ്പോഴിതാ പ്രേമാനന്ദ് മഹാരാജ് പങ്കെടുത്ത ഒരു ചടങ്ങിൽ യുവതി നടത്തിയ കുറ്റസമ്മതവും അതിന് അദ്ദേഹം നൽകിയ ഉപദേശവുമാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. 150 പുരുഷന്മാർക്കൊപ്പം കിടപ്പറ പങ്കിട്ടെന്നാണ് യുവതി പ്രേമാനന്ദ് മഹാരാജിനോട് വെളിപ്പെടുത്തിയത്.
'ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ, 150 പുരുഷന്മാർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ ചെയ്തതോടെ ഞാൻ ഒരു പാപിയാണെന്ന് എനിക്ക് തോന്നുന്നു. ദയവായി എന്നെ ഒന്നു ഉപദേശിക്കൂ'- എന്നാണ് യുവതി പറഞ്ഞത്. ഇതുകേട്ട പ്രേമാനന്ദ് മഹാരാജ് മറുപടിയായി പറഞ്ഞത്, 'ദൈവത്തിന് മുന്നിൽ നിനക്ക് പ്രത്യേക കൃപയുണ്ട്. ഇതുവരെ, നിങ്ങൾക്ക് ഭയവും ആശങ്കയും മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ, സന്തോഷം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ, നിങ്ങൾ ദൈവനാമം ജപിക്കുകയും നിങ്ങളുടെ പ്രേരണകളെ നിയന്ത്രിക്കുകയും വേണം; അതോടെ നിങ്ങൾക്ക് ഒരു മികച്ച വ്യക്തിയാകാൻ കഴിയും'- പ്രേമാനന്ദ് പറഞ്ഞു.
യുവതിയുടെ കുറ്റസമ്മതവും പ്രേമാനന്ദ് മഹാരാജ് നൽകിയ ഉപദേശവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. യുവതിയുടെ കുറ്റസമ്മതം കേട്ട പലരും പറയുന്നത് ആരോഗ്യ സംബന്ധമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എയ്ഡ്സ് ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഗുരുഗ്രാമിലെ ഡോ സികെ ബിർള ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. തയാൽ പറഞ്ഞു. നിരവധി ലൈംഗിക രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും കണ്ടെത്താനാകാതെ വരുന്ന സാഹചര്യമുണ്ട്. ഇത് രോഗനിർണയം വൈകുന്നതിനും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |