തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ, അടുത്തഘട്ട വികസനത്തിനും തുടക്കമാവും. ഇനി മൂന്നു ഘട്ടങ്ങളായി പൂർത്തി
കമ്മിഷൻ ചെയ്യുന്നതിനു മുമ്പു
600, 620മീറ്റർ നീളത്തിൽ രണ്ട് മൾട്ടിപർപ്പസ് ബർത്തുകൾ പൂർത്തിയാവുന്നതോടെ കൂടുതൽ കപ്പലുകൾ അടുപ്പിക്കാം. കാത്തിരിപ്പ് സമയം കുറയുന്നത് കൂടുതൽ കപ്പലുകളെ ആകർഷിക്കും.
കണ്ടെയ്നറുകളിൽ അല്ലാതെയെത്തിക്കുന്ന കാർഗോയും ഇറക്കാം. 250 മീറ്ററിലെ ലിക്വിഡ് കാർഗോ ബർത്തിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യങ്ങളുണ്ടാവും. സർക്കാരിന്റെ നികുതിവരുമാനം കൂട്ടുന്നതാണിത്.
മൾട്ടിപർപ്പസ് ബർത്തുകളിൽ അരി, കൽക്കരി, യന്ത്രഭാഗങ്ങൾ അടക്കം എന്തും ഇറക്കാം. തോട്ടണ്ടിയടക്കം ഇറക്കുമതി കൂട്ടുന്നത് വ്യവസായങ്ങൾക്കും ഗുണകരമാവും. ക്രൂഡ്ഓയിലോ ഇന്ധനങ്ങളോ എൽ.എൻ.ജിയോ ഇറക്കാം. കൂറ്റൻ എണ്ണക്കപ്പലുകൾ തുറമുഖത്ത് അടുപ്പിക്കേണ്ടതില്ല. ആഴക്കടലിൽ നങ്കൂരമിട്ട് പൈപ്പ്‌ലൈൻ വഴിയാണ് ഇന്ധനം തുറമുഖത്തെ ടാങ്ക്‌ഫാമുകളിൽ നിറയ്ക്കുക.
രാജ്യത്തിന്റെ ചരക്കു കവാടം
തുറമുഖശേഷി 45ലക്ഷമാവുന്നതോടെ, രാജ്യത്തിന്റെ ചരക്കുഗതാഗതത്തിന്റെ കവാടമായി വിഴിഞ്ഞം മാറും. ഇതിനായി കയറ്റുമതി-ഇറക്കുമതി സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. ചൈനയിൽ നിന്നടക്കം അസംസ്കൃതവസ്തുക്കളെത്തിച്ച് ഉത്പാദനത്തിനും അസംബ്ലിംഗിനും അതിലൂടെ കയറ്റുമതിക്കുമാവും.
ഉത്പാദനശാലകളും ചെറുകിടവ്യവസായ യൂണിറ്റുകളും വരുന്നതോടെ തൊഴിലുംകൂടും. കപ്പലുകളിൽ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും നൽകുന്നതുപോലും കോടിക്കണക്കിന് രൂപയുടെ ബിസിനസാണ്. വെയർഹൗസ് കോംപ്ലക്സുകൾ, കണ്ടെയ്നർ ഫ്രൈറ്റ്സ്റ്റേഷനുകൾ, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് യാർഡുകൾ, കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ഇന്ധനംനിറയ്ക്കാൻ ബങ്കറിംഗ്, ലോജിസ്റ്റിക്സ് എന്നിങ്ങനെ വിവിധതരം ബിസിനസുകൾ വരും.
ക്രൂസ് കപ്പലുകളും വരും
പുലിമുട്ട് 900മീറ്റർ കൂടി നീട്ടുന്നതോടെ, ക്രൂസ് കപ്പലുകൾക്കുമെത്താം. മൂവായിരം സഞ്ചാരികൾ ഒരുമിച്ചെത്തി നഗരത്തിൽ ഷോപ്പിംഗ്-വിനോദ-സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പണമൊഴുകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ടൂറിസംകേന്ദ്രങ്ങൾക്കും ഗുണം ചെയ്യും. ഗൾഫിൽനിന്ന് യാത്രാക്കപ്പൽ, ക്രൂയിസ് സർവീസുകൾ ആരംഭിക്കാം. എന്നാൽ തുറമുഖത്ത് കസ്റ്റംസ്, ഇമിഗ്രേഷനടക്കം സൗകര്യമൊരുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |