ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്നയാളാണ് അറസ്റ്റിലായത്. ബൈസരൺ വാലിക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാൾ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചതെന്നാണ് വിവരം. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
നേരത്തെ ജമ്മു കാശ്മീലെ പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്ന് നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് സംഘം പിടികൂടി ദിവസങ്ങൾക്കിപ്പുറമാണ് സമാനമായി പൂഞ്ചിൽ നിന്നും മറ്റൊരാളെയും പിടികൂടിയിരിക്കുന്നത്. പാകിസ്ഥാൻ സ്വദേശിയായ ഹുസ്‌നൈാണ് (24) അറസ്റ്റിലായത്. ഇയാളിൽ നിന്നും പാക്കിസ്ഥാന്റെ ദേശീയ തിരിച്ചറിയൽ കാർഡ് പഞ്ചാബ് പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയാണ് ഇയാൾ അതിർത്തി കടക്കാൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |