SignIn
Kerala Kaumudi Online
Sunday, 27 July 2025 6.52 AM IST

ദാഹമകറ്റുമ്പോൾ സൂക്ഷിക്കുക: ജലജന്യ രോഗങ്ങൾ പിന്നാലെയുണ്ട്

Increase Font Size Decrease Font Size Print Page
juice

കോലഞ്ചേരി: വേനൽ കനത്തതോടെ ദാഹമകറ്റാനായി നാടെങ്ങും അനധികൃത ഭക്ഷണ വില്പനശാലകളും ലഘുപാനീയ വില്പന കേന്ദ്രങ്ങളും സജീവമാകുന്നു. എന്നാൽ ഇവിടങ്ങളിൽ നിന്ന് വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. തണ്ണിമത്തൻ, പൊട്ടുവെള്ളരി, കരിമ്പിൻ ജ്യൂസ്, കുലുക്കി സർബത്ത്, പച്ചമോര് തുടങ്ങിയവയുടെ വില്പന കേന്ദ്രങ്ങളാണ് പ്രധാനമായും തുറന്നിരിക്കുന്നത്. ഇതിൽ കരിമ്പിൻ ജ്യൂസ് വളരെയധികം അപകടം നിറഞ്ഞതാണ്.

പല കരിമ്പിൻ ജ്യൂസ് വില്പന കേന്ദ്രങ്ങളിലും റോഡിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങൾക്കിടയിലാണ് ജ്യൂസ് തയ്യാറാക്കുന്നത്. റോഡരികിൽ തുറന്ന സ്ഥലങ്ങളിലാണ് കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന മെഷീനും കരിമ്പും സൂക്ഷിക്കുന്നത്. മുമ്പ് തമിഴ് സംഘങ്ങളായിരുന്നു കടകൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റ് അന്യസംസ്ഥാനക്കാരും സജീവമാണ്. അടച്ചുറപ്പില്ലാത്ത ഈ വില്പന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ല. ഒരാൾ ഉപയോഗിച്ച ഗ്ലാസുകൾ കഴുകുന്നതിലുൾപ്പെടെ ശുചിത്വം പാലിക്കുന്നില്ല.

ദേശീയപാതയോരങ്ങളിലും പ്രധാന റോഡുകളിലുമാണ് ഇത്തരം അനധികൃത ജ്യൂസ് കടകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ കളറുകളും മറ്റ് ഉത്പന്നങ്ങളും ചേർത്ത് വിവിധ പേരുകളിൽ കുലുക്കി സർബത്തുകളും വിൽക്കുന്നു

ഐസും സൂക്ഷിക്കണം
പാനീയങ്ങളിലെ പ്രധാന ചേരുവ ഐസാണ്. എന്നാൽ മിക്കയിടങ്ങളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇത് തീർത്തും അനാരോഗ്യകരമായ സാഹചര്യമാണ്. ദാഹശമനത്തിന് നല്ലതായ നാടൻ മോര് പോലും തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങളിൽ എത്തിച്ചാണ് പലയിടത്തും വില്പന.

ചെറുകടികളെയും സൂക്ഷിക്കണം
വിവിധതരം ബജികൾ, വടകൾ, പഴംപൊരി, ഇടിയപ്പം, ചപ്പാത്തി, അപ്പം, ദോശ തുടങ്ങിയവയാണ് ഇത്തരം അനധികൃത കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്നത്. അതിരാവിലെ ഇരുചക്രവാഹനങ്ങളിൽ ഇവ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകളിൽ എത്തിക്കുന്നു. കടകളിൽ വില്ക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകുന്നതിനാലും പല ഹോട്ടലുകളിലും ചായക്കടകളിലും ഈ പലഹാരങ്ങൾ വാങ്ങിവച്ച് വിൽക്കുന്നു. ഗുണനിലവാരമില്ലാത്ത എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങളും ശുചിത്വമില്ലാത്ത പരിസരങ്ങളിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കളും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.

 അനുമതികളില്ലാതെ വില്പന
ഭക്ഷണ വില്പനശാലകൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ പലതിനും ആവശ്യമായ രേഖകളില്ല. ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വിൽക്കുന്ന ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.