തൃശൂർ: സ്റ്റേഷനിൽ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മൊഴി നൽകാൻ കോടതിയിലെത്തിയ ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മിക്ക് പ്രസവ വേദന തുടങ്ങി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ആൺകുഞ്ഞിന് ജൻമം നൽകി. ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ മൊഴി നൽകിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂർണ ഗർഭിണിയായ ശ്രീലക്ഷ്മി.
ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നൽകേണ്ട ദിവസമായ ഇന്നലെ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവർത്തകരുമായി വാഹനത്തിൽ തൃശൂർ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടൻ ബ്‌ളീഡിംഗ് തുടങ്ങുകയായിരുന്നു. ആദ്യപ്രസവമാണ്. ഭർത്താവ് ആശ്വിൻ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിർവഹണത്തോടുള്ള ആത്മാർത്ഥതയെ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |