തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടർമാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകാനും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കാനും വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. അഞ്ചു വർഷത്തെ അവധിയാണ് സർവീസ് കാലയളവിലുളളത്.ഈ കാലയളവിൽ സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിയ്ക്ക് പോകുന്ന ഡോക്ടർമാർ അവധി കഴിഞ്ഞാലും മടങ്ങിയെത്തുന്നില്ല. പലവട്ടം നോട്ടീസ് അയക്കുകയും ജോലിയിൽ ഹാജരാകാൻ അവസരം നൽകുകയും ചെയ്തെങ്കിലും മടങ്ങിവരാത്തവരെയാണ് ഘട്ടംഘട്ടമായി നടപടികൾ പൂർത്തിയാക്കി പിരിച്ചുവിടുന്നത്.ഡോക്ടർമാർ സർവീസിൽ നിന്നു വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തിയാണ് നടപടിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |