SignIn
Kerala Kaumudi Online
Saturday, 23 August 2025 2.05 AM IST

ഭാരം 300 കിലോ, തടവുപുളളിയെ പരിചരിക്കാൻ ചെലവാക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ; പിന്നാലെ വിമർശനം

Increase Font Size Decrease Font Size Print Page
jail-inmate

വിയന്ന: തടവുകാരനായി ജയിൽ അധികൃതർ ചെലവാക്കുന്ന പണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വിമർശനങ്ങൾ ആളിപ്പടരുന്നു. ഓസ്ട്രിയയിലാണ് വേറിട്ട സംഭവം നടന്നിരിക്കുന്നത്. 300 കിലോഗ്രാം ശരീരഭാരമുളള 29 വയസുകാരനാണ് വാർത്തകളിൽ ഇടംപിടിച്ചത്. രാജ്യത്തെ വിവിധ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന ഒരു തടവുകാരന്റെ ശരാശരി ചെലവിനെക്കാൾ പത്ത് മടങ്ങ് കൂടുതലാണ് ഇയാൾക്കായി ചെലവാക്കുന്നത്. മയക്കുമരുന്ന് കേസിൽ അറസ്​റ്റിലായി ജയിലിൽ കിടക്കുന്ന യുവാവിനുവേണ്ടി ഭീമമായ തുക ചെലവാക്കുന്നത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

യുവാവിന്റെ വീട്ടിൽ നിന്ന് 45 കിലോഗ്രാം കഞ്ചാവ്, രണ്ട് കിലോഗ്രാം കൊക്കെയ്ൻ, രണ്ട് കിലോഗ്രാം ആംഫെ​റ്റാമൈൻ, രണ്ടായിരത്തിലധികം ലഹരി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതോടെയാണ് യുവാവ് ജയിലിലായത്. ആദ്യം വിയന്നയിലെ ജോസഫ്സ്​റ്റാഡ് ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. എന്നാൽ ഭാരം കൊണ്ട് കിടക്ക വളഞ്ഞുപോയതിനാൽ യുവാവിനെ കോർണ്യൂബർഗ് ജയിലിലേക്ക് മാ​റ്റുകയായിരുന്നു.

എന്നാൽ ജയിൽ മാറിയെത്തിയ യുവാവിനായി അധികൃതർ ഒരുക്കിയിരുന്നത് വിപുലമായ സൗകര്യങ്ങളായിരുന്നു. കസ്​റ്റം വെൽഡഡ് (പ്രത്യേകമായി നിർമിച്ച) കട്ടിൽ, പുറത്ത് നിന്നുളള നഴ്സുമാരുടെ പരിചരണം തുടങ്ങിയവയും ഒരുക്കിയിരുന്നു. ഔദ്യോഗിക വിവരമനുസരിച്ച്, ഒരു സാധാരണ തടവുകാരന് 6000 രൂപയാണ് ഓസ്ട്രിയയിൽ ഒരു ദിവസം ചെലവാകുന്നത്. എന്നാൽ യുവാവിനെ ഒരു ദിവസം പരിചരിക്കുന്നതിനായി ഏകദേശം 1.6 ലക്ഷം രൂപ ചെലവാകുമെന്നാണ് വിവരം. ഇത് പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

സാധാരണ പൗരൻമാർക്ക് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെ കാണാനായി മണിക്കൂറുകളോളം കാത്തിരിക്കുമ്പോൾ കൊടുംകു​റ്റവാളികൾക്ക് എന്തിനാണ് ഇത്രയും പരിചരണം നൽകുന്നതെന്നായിരുന്നു ചോദ്യം.

TAGS: CASE DIARY, JAIL INMATES, EXPENSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.