ടോക്യോ: ഒളിമ്പിക്സിന് ശേഷം ടോക്യോ വേദിയാകുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഇന്ത്യയ്‌ക്ക് നിരാശയോടെ തുടക്കം. ആദ്യ ദിനം നടന്ന 35 കി.മീ റേസ് വാക്കിൽ ഇന്ത്യയുടെ സന്ദീപ് കുമാർ (2:39:15 ) 23-ാമതാണ് ഫിനിഷ് ചെയ്‌തത്. ഏപ്രിൽ ചണ്ഡിഗഡിൽ പുറത്തെടുത്ത പേഴ്‌സണൽ ബെസ്റ്റ് പ്രകടനത്തിനൊപ്പമെത്താൻ പോലും സന്ദീപിനായില്ല. അതേസമയം ഈ ഇനത്തിലെ ദേശീയ റെക്കാഡുകാരൻ റാം ബാബു ആയോഗ്യനാക്കപ്പെട്ടു. നാലാം റെഡ് കരാർഡ് കണ്ടതോടെയാണ് റാംബാബു അയോഗ്യനാക്കപ്പെട്ടത്. മത്സരത്തിൽ ആകെ ആറ് പേരാണ് അയോഗ്യരായത്. പത്ത് പേർ മത്സരം പൂർത്തിയാക്കിയില്ല. കാനഡയുടെ ഇവാൻ ഡുൻഫി (2:28:22) സ്വർണവും സീസൺ ബെസ്റ്റ് പ്രകടനത്തോടെ ബ്രസീലിന്റെ കായിയോ ബോൺഫിം (2:28:55) വെള്ളിയും നേടി.
വനിതകളുടെ 35 കി.മീ റേസ് വാക്കിൽ ഇന്ത്യയുടെ ദേശീയ റെക്കാഡുകാരി പ്രിയങ്ക ഗോസ്വാമി (3:05:58) 24-ാമതാണ് ഫിനിഷ് ചെയ്തത്.സ്പെയിനിന്റെ മരിയ പെരസ് (2.39.01) സ്വർണവും ഇറ്റലിയുടെ അന്റോണെല്ലാ പൽമിസാനോ (2:42:24) വെള്ളിയും നേടി.,
പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ തുടർച്ചയായ മൂന്നാം തവണയും യു.എസ് താരം റയാൻ ക്രൗസർ (22.34 മീറ്റർ) സ്വർണമണിഞ്ഞു. നിലവിലെ ലോക ,മീറ്റ് റെക്കാഡുകളെല്ലാം താരത്തിന്റെ പേരിൽ തന്നെയാണ്.
വനിതകളുടെ 10,000 മീറ്ററിൽ ലോക റെക്കാഡുകാരി കെനിയയുടെ ബിയാട്രിസ് ചെബെറ്റ് (30:37.61) ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ സ്വർണം നേടി. മിക്‌സഡ് റിലേയിൽ നിലവിലെ മീറ്റ് റെക്കാഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ യു.എസ്.എ (3:08.80) സ്വർണം നേടി.
മീറ്റിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനലുകൾ ഇന്ന് നടക്കും.
ഇന്ത്യ ഇന്ന്
പുരുഷൻമാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ സർവേഷ് കുശാരെയും 10000 മീറ്റർ ഫൈനലിൽ ഗുൽവീർ സിംഗും മത്സരിക്കും.
ലൈവ് സ്റ്റാർസ്പോർട്സ്, ജിയോ ഹോട്ട്‌സ്റ്റാർ
ബംഗ്ലാദേശിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക
അബുദാബി: ഏഷ്യാകപ്പിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ശ്രീലങ്ക 6 വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്ക 14.4 ഓവറിൽ 4 വിക്കറ്റ് നഷ്‌ടപ്പെടുത്തിവിജയലക്ഷ്യത്തിലെത്തി (140/4). പതും നിസ്സാങ്ക (34 പന്തിൽ 50), കമിൽ മിശ്ര (32 പന്തിൽ 46 നോട്ടൗട്ട്) എന്നിവർ ചേസിംഗിൽ ശ്രീലങ്കയുടെ മുന്നണിപ്പോരാളികളായി. നേരത്തേ ഒരു ഘട്ടത്തിൽ 53/5 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിനെ ജാക്കിർ അലിയും (34 പന്തിൽ 41 നോട്ടൗട്ട്),ഷമിം ഹൊസൈനും (34 പന്തിൽ 42 നോട്ടൗട്ട്) ആണ് പൊരുതാവുന്ന സ്കോറിൽ എത്തച്ചത്. തകർക്കപ്പെടാത്ത ആറാം വിക്കറ്റിൽ ഇരുവരും 61 പന്തിൽ 86 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഹസരങ്ക 2വിക്കറ്റ് വീഴ്ത്തി.
വനിതകളുടെ 1500 മീറ്ററിൽ പൂജ ഒല്ലയ്കക് സെമിയിൽ എത്താനായില്ല. ഹീറ്റ്‌സ് 2ൽ 11-ാമതാണ് താരം ഫിനിഷ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |