തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കാഡ് വർദ്ധനവ്. പവന് 320 രൂപ കൂടി 82,240 രൂപയും ഗ്രാമിന് 40 രൂപ വർദ്ധിച്ച് 10,320 രൂപയുമായി. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവിലയിൽ യാതൊരു മാറ്റവും സംഭവിച്ചിരുന്നില്ല. ഇന്നലെ പവന് 82,240 രൂപയും ഗ്രാമിന് 10,280 രൂപയുമായിരുന്നു. സെപ്തംബർ ഒമ്പതിനാണ് ഒരു പവൻ സ്വർണത്തിന് 80,000 കടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്തംബർ ഒന്നിനായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
നടപ്പുവർഷം ഫെഡറൽ റിസർവ് രണ്ട് തവണ കൂടി പലിശ കുറയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ സ്വർണ വില വരും ദിവസങ്ങളിലും കുതിപ്പ് തുടർന്നേക്കും. അതേസമയം വിലക്കുതിപ്പ് രാജ്യത്തെ സ്വർണാഭരണ വിപണിക്ക് തിരിച്ചടിയായേക്കും. ദീപാവലിയോടെ പവൻ വില 85,000 രൂപയിലെത്തിയേക്കുമെന്നാണ് സാമ്പത്തികവിദഗ്ദർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |