SignIn
Kerala Kaumudi Online
Tuesday, 21 October 2025 1.08 AM IST

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം, കുങ്കുമപ്പൂവ് തുടങ്ങി വിലപിടിപ്പുള്ള വസ്‌തുക്കൾ കാണാനില്ല; ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്ട്

Increase Font Size Decrease Font Size Print Page
guruvayur

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്‌തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. എസ്‌ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ച സ്വർണം യഥാസമയം പുതുക്കി വയ്‌ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്‌ടം വന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഭക്തർ നൽകിയ ചാക്കുകണക്കിനുള്ള മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യങ്ങൾ വിശദമായ സത്യവാംങ്‌മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ടെന്നും ഗുരുവായൂർ ദേവസ്വം പ്രതികരിച്ചു.

2019 മുതൽ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നടപടികളിലെ പിഴവാണ് റിപ്പോർട്ടിലുടനീളം ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്‌തുക്കൾ അക്കൗണ്ട് ചെയ്യുന്നില്ല. പാലക്കാട് സ്വദേശി 2002ൽ ക്ഷേത്രത്തിൽ നൽകിയ 2000 കിലോ തൂക്കംവരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി കണക്കിൽ ചേർത്തിട്ടില്ല.

പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കൊമ്പ് ചെത്തിയതിൽ 530ലധികം കിലോ കാണാനില്ലെന്ന വിവരവും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇക്കാര്യം എസ്‌എഫ്‌ഒ നിഷേധിച്ചു. ആനക്കോട്ടയിൽ നിന്ന് ശേഖരിച്ച ആനക്കൊമ്പിന്റെ അവശിഷ്‌ടങ്ങൾ പൂർണമായും സർക്കാർ ലോക്കറിലുണ്ടെന്നാണ് എസ്‌എഫ്‌ഒയുടെ പ്രതികരണം. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച പരാതി സ്വകാര്യ വ്യക്തി സമർപ്പിച്ചിട്ടുണ്ട്.

TAGS: GURUVAYUR TEMPLE, AUDIT REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.