കൊട്ടാരക്കര: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി നഗരസഭ ഭരണസമിതി ഇറങ്ങാൻ നേരമടുത്തു. തിരക്കേറിയ കൊട്ടാരക്കര പട്ടണത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നാളിതുവരെ നയാപൈസയുടെ വികസനം നടന്നില്ല. നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ് സ്റ്റാൻഡ് തീർത്തും ദുരിതത്തിൽ. സെപ്ടിക് ടാങ്ക് മാലിന്യമടക്കം മഴക്കാലത്ത് സ്റ്റാൻഡിലേക്ക് ഒഴുകിയെത്താറുമുണ്ട്. ധനകാര്യ വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടും ബസ് സ്റ്റാൻഡിന്റെ ഗതികേട് മാറാത്തതിൽ യാത്രക്കാർക്ക് അമർഷവുമുണ്ട്. മന്ത്രി മുൻകൈയെടുത്ത് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. വിവിധ കോണുകളിൽ നിന്നും അലംഭാവം തുടരുമ്പോൾ യാത്രക്കാരുടെ ബുദ്ധിമുട്ടുകളാണ് ഏറുന്നത്.
തലയ്ക്കുമീതെ അപകടം
ഓരോ ബസ് വന്നുപോകുമ്പോഴും നഗരസഭയ്ക്ക് ഫീസിനത്തിൽ വരുമാനമുണ്ട്. എന്നാൽ ബസ് ജീവനക്കാർക്ക് വിശ്രമിക്കാൻ നാളിതുവരെ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ല. യാത്രക്കാർ മഴയത്തും വെയിലത്തും നിൽക്കുന്നത് പഴഞ്ചൻ കാത്തിരിപ്പ് കേന്ദ്രത്തിന് കീഴിലാണ്. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഈ കാത്തിരിപ്പ് കേന്ദ്രം. കോൺക്രീറ്റ് ഇളകി, കമ്പികൾ പുറത്ത് വന്നിട്ട് നാളേറെയായി. ജീർണാവസ്ഥയിലായ ഈ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാനെങ്കിലും അധികൃതർ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തത്തിന് ഇടയാക്കും.
ഹൈടെക് ബസ് സ്റ്റാൻഡ് പറ്റിപ്പാണോ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |