SignIn
Kerala Kaumudi Online
Tuesday, 28 October 2025 3.56 AM IST

വയോധികയെ അധിക്ഷേപിച്ച സംഭവം: മാപ്പുപറഞ്ഞ് കങ്കണ

Increase Font Size Decrease Font Size Print Page
d

ചണ്ഡീഗഢ്: 2020ലെ ക‌ർഷക സമരത്തിൽ പങ്കെടുത്ത വയോധികയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. 73കാരിയായ മഹീന്ദർ കൗർ നൽകിയ മാനനഷ്ടക്കേസിൽ അതീവ സുരക്ഷയിലാണ് ബത്തിൻഡ കോടതിയിൽ കങ്കണ ഹാജരായത്. സോഷ്യൽ മീഡിയ പോസ്റ്റിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് നടി കോടതിയോട് പറഞ്ഞത്. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാകണമെന്നായിരുന്നു ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ലഖ്ബീർ സിംഗ് നിർദ്ദേശിച്ചത്. തന്നെ തെറ്റായി ചിത്രീകരിച്ച് കങ്കണ എക്സിൽ പോസ്റ്റിട്ടുവെന്നും അത് അപകീർത്തിപ്പെടുത്തിയെന്നും കാണിച്ചാണ് മഹീന്ദർ കൗർ പരാതി നൽകിയത്. കർഷകസമരത്തിൽ പ​ങ്കെടുക്കാനായി ബിൽക്കീസ് ബാനു ദാദിയെ 100 രൂപയ്ക്ക് ലഭ്യമാണെന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. 2022 ഫെബ്രുവരിയിൽ ബത്തിൻഡ ജുഡിഷ്യൽ മജിസ്ട്രേറ്റ് സമൻസയച്ച് കങ്കണയോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. പിന്നാലെ തനിക്കെതിരായ മാനനഷ്ടക്കേസും കീഴ്കോടതിയുടെ സമൻസ് ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ 2022 ജൂലായിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. കങ്കണ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ വർഷം സെപ്തംബറിൽ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ചണ്ഡീഗഢ് വിമാനത്താവളത്തിൽ നടന്ന സുരക്ഷ പരിശോധനക്കിടെ സി.ഐ.എസ്.എഫ് വനിത കോൺ​സ്റ്റബിൾ കങ്കണയെ മർദ്ദിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.