SignIn
Kerala Kaumudi Online
Sunday, 02 November 2025 3.11 AM IST

ലഡാക്കിലടക്കം പാകിസ്ഥാന്റെയും ചൈനയുടെയും നുഴഞ്ഞുകയറ്റം തകർത്ത് തരിപ്പണമാക്കും, ശക്തി വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം

Increase Font Size Decrease Font Size Print Page
ladakh

ലഡാ‌ക്ക്: സൈന്യത്തെ ആധുനികവത്കരിക്കാനുള്ള കേന്ദ്ര നയത്തിന്റെ ഭാഗമായി വിവിധ ആയുധങ്ങളും പ്രതിരോധ വാഹനങ്ങളും ഇന്ത്യൻ പ്രതിരോധ മേഖല സ്വന്തമാക്കിയിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് എഎച്ച്-64ഇ അപാച്ചെ ഗാർഡിയൻ ഹെലികോപ്റ്ററുകൾ. സമുദ്രത്തിലെയും, ലഡാക്ക് പോലെ ഉയർന്ന മലനിരകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് എഎച്ച്-64 ഇ ഹെലികോപ്റ്ററുകൾ. അമേരിക്കൻ കമ്പനിയായ ബോയിംഗ് നി‌ർമ്മിച്ച എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ രണ്ടാമത്തെയും അവസാനത്തെയും ബാച്ചിലുള്ള മൂന്ന് ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് ഉടൻ എത്തുന്നത്.

ഇവ കൊണ്ടുവരുന്നതിനുള്ള കൂറ്റൻ‌ അന്റൊണോവ് എഎൻ-124 റസ്‌ലൻ ചരക്ക് വിമാനം ഇതിനിടെ അമേരിക്കയിലെ അരിസോണയിലുള്ള ഫിനിക്‌സ് മേസ ഗേറ്റ്‌വെ വിമാനത്താവളത്തിൽ ഇറങ്ങി. ജർമ്മനിയിൽ നിന്നുള്ള ഈ വിമാനം വൈകാതെ എഎച്ച്-64 ഇ ഹെലികോപ്റ്ററിനെ വഹിച്ച് ഇന്ത്യയിലെത്തും. റസ്‌ലൻ ചരക്ക് വിമാനം അമേരിക്കയിലെത്തിയെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടേതെന്ന് മനസിലാക്കാൻ ത്രിവർണ പതാകയുടെ നിറം ഹെലികോപ്റ്ററിലുണ്ട്.

apache

അത്യാധുനികമായ സെൻസറുകൾ, ഹെൽഫയർ മിസൈൽ ശേഷി, 30 എംഎം തോക്കുകൾ, എന്നിവ ഈ ഹെലികോപ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ വൈവിദ്ധ്യമാർന്ന പ്രകൃതിക്കനുസരിച്ച് ഇവ ഉപയോഗിക്കാൻ സാധിക്കും. 2020ൽ കരസേനക്കായാണ് ആറ് എഎച്ച്-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങിയത്. വ്യോമസേനയ്‌ക്ക് 22ഓളം അപാച്ചെ ഹെലികോപ്റ്റർ ഇതിനകം ഇന്ത്യ വാങ്ങിയിട്ടുണ്ട്. അടുത്തവർഷം ആദ്യത്തോടെ പൂർണമായും ഇവ സൈന്യത്തിൽ പ്രവർത്തന സജ്ജമാകും.

TAGS: INDIANARMY, APACHE, LADAKH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.