
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷാവിധിക്ക് മുന്നോടിയായി കോടതിയോട് ദയ യാചിച്ച് പ്രതികൾ.
പൾസർ സുനി: വീട്ടിൽ അമ്മ മാത്രമാണുള്ളത്. ഇളവ് വേണം.
മാർട്ടിൻ: ഒരുതെറ്റും ചെയ്തിട്ടില്ല. അഞ്ചരവർഷം ജയിലിൽ കിടന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളുണ്ട്. ഞാൻ തൊഴിൽ ചെയ്യുന്നതുകൊണ്ടാണ് വീട്ടിൽ നിത്യച്ചെലവ് കഴിയുന്നത്. നേരത്തേ ഒരു പെറ്റിക്കേസ് പോലുമില്ല. ജയിൽ മോചിതനാക്കണം.
മണികണ്ഠൻ: മനസറിഞ്ഞ് ഒന്നുംചെയ്തിട്ടില്ല. ഭാര്യയും ഒമ്പത്, രണ്ടര വയസുമാത്രമുള്ള രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ ഏക ആശ്രയമാണ്. അനുകമ്പ തോന്നണം.
വിജീഷ്: തലശേരിയാണ് നാട്. കുറഞ്ഞശിക്ഷ നൽകണം.
എച്ച്. സലിം: കുറ്റം ചെയ്തിട്ടില്ല. ഭാര്യയും ഒരു വയസുള്ള പെൺകുഞ്ഞുമുണ്ട്. വെറുതേവിടണം.
പ്രദീപ്: ജോലിചെയ്ത് ജീവിക്കണം. ശിക്ഷ ഇളവുചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |