
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിൽ മൊഴി നൽകാനെത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുൻപ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് അറിവുള്ളയാൾ തന്നോട് പറഞ്ഞതാണ് ഈ വിവരങ്ങളെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇക്കാര്യത്തിലാണ് അന്വേഷണ സംഘത്തിനുമുന്നിൽ മൊഴി നൽകുന്നത്.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തുമാഫിയ ആണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ മൊഴി നല്‍കാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണസംഘത്തിന്റെ അസൗകര്യം മൂലം അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |