SignIn
Kerala Kaumudi Online
Sunday, 21 December 2025 2.18 AM IST

കൈയിലെഴുതിയ 'വിധി':  കൈനോട്ടക്കാരനെ തെരഞ്ഞ ശ്രീനി 

Increase Font Size Decrease Font Size Print Page
p

കണ്ണൂർ: പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന കാലം . ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം.സുഹൃത്തായ കുമാരൻ മാഷിന്റെ നിർബന്ധത്തിലാണ് കൂത്തുപറമ്പ് ബസ് സ്റ്റാന്റിനടുത്തുള്ള കൈനോട്ടക്കാരന്റെ മുന്നിൽ ശ്രീനിവാസൻ ഇരുന്നത്.പക്ഷേ ശ്രീനിയോ സുഹൃത്തോ ചിന്തിക്കാത്ത കാര്യമാണ് കൈനോട്ടക്കാരൻ പറഞ്ഞത്.'' ഈ കൈകളിൽ സിനിമയുടെ ഭാവി തെളിയുന്നു''.കൈനോട്ടത്തിലോ, ദൈവത്തിലോ വിശ്വസിക്കാത്ത ശ്രീനിവാസൻ അതു കേട്ട് സുഹൃത്തിനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.കൈനോട്ടക്കാരൻ വീണ്ടും പറഞ്ഞു,'നീ സിനിമയിൽ വരും.സിനിമയിലെ പല ജോലികളും ചെയ്യും.രാജ്യത്തിന്റെ തലപ്പത്തുള്ളവരുടെ കൈയിൽ നിന്ന് പുരസ്‌കാരങ്ങൾ വാങ്ങും'.വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണാടിയിൽ കണ്ട ആ മൊട്ടയടിച്ച സ്വന്തം പേക്കോലത്തെ ഓർമ്മിച്ചപ്പോൾ,സിനിമയെന്നത് വിദൂര സ്വപ്നമായി പോലും തോന്നാത്ത ശ്രീനിവാസന് ചിരി അടക്കാനായില്ല.

വർഷങ്ങൾ കടന്നു പോയി.ശ്രീനിവാസൻ സിനിമയിലെത്തി.തിരക്കഥാകൃത്ത്,നടൻ,സംവിധായകൻ-സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു.'ചിന്താവിഷ്ടയായ ശ്യാമള'യ്ക്ക് ദേശീയ പുരസ്‌കാരം കിട്ടി.രാഷ്ട്രപതിയുടെ കൈയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.വർഷങ്ങൾക്കു ശേഷം ഒരു ദിവസം, കൂത്തുപറമ്പിലൂടെ ശ്രീനി കടന്നു പോയി.ബസ് സ്റ്റാന്റിനരികിലെ ആ പഴയ സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോഴാണ് കൈനോട്ടക്കാരനെ ഓർത്തത്.ഒരു ഞെട്ടലോടെ...അയാൾ അന്ന് പറഞ്ഞതെല്ലാം സത്യമായിക്കഴിഞ്ഞിരുന്നു.ശ്രീനിവാസൻ ആ കൈനോട്ടക്കാരനെ തെരഞ്ഞു... പലരോടും അന്വേഷിച്ചു.കൈനോട്ടത്തിൽ വിശ്വാസമില്ലെങ്കിലും,ആ മനുഷ്യന്റെ പ്രവചനം അവിശ്വസനീയമായിരുന്നു. അദ്ദേഹത്തെ കണ്ട് നന്ദി പറയണം...എന്നാൽ കണ്ടെത്താനായില്ല. പിന്നീട് ശ്രീനിവാസൻ പറഞ്ഞു,കഠിനാധ്വാനം, സർഗ്ഗാത്മകത, പ്രതിബദ്ധത - ഇതെല്ലാം കൊണ്ടാണ് തനിക്ക് സിനിമയിൽ എന്തെങ്കിലും ആകാൻ സാധിച്ചത്. അതല്ലെങ്കിൽ ആ പ്രവചനം വെറും വാക്കുകളായി മാറുമായിരുന്നു.എങ്കിലും പിന്നീട് ഓരോ തവണ കൂത്തുപറമ്പിലൂടെ കടന്നു പോകുമ്പോഴും,ശ്രീനിവാസൻ ആ ശൂന്യമായ സ്ഥലത്തേക്ക് ഒരു നോട്ടമെറിഞ്ഞിരുന്നു.

TAGS: SREENIVASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.