
2025ൽ ഓൺലൈനായി വിതരണം ചെയ്ത ഭക്ഷണ വസ്തുക്കളുടെ കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി. ' ഹൗ ഇന്ത്യ സ്വിഗ്ഗീസ് എന്ന വാർഷിക റിപ്പോർട്ടിലാണ് ഇന്ത്യക്കാർ ഏറ്രവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ കണക്കുകളുള്ളത്. പതിവ് പോലെ ഈ വർഷവും ബിരിയാണിയാണ് മുന്നിൽ. 2025ൽ ഇന്ത്യയിലാകെ 9.30 കോടി ബിരിയാണികളാണ് സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യപ്പെട്ടത്. ഓരോ മിനിട്ടിലും 194 ബിരിയാണികൾ അഥവാ സെക്കൻഡിൽ 3. 25 ബിരിയാണികൾ. ബിരിയാണികളിൽ ചിക്കൻ ബിരിയാണിയാണ് മുന്നിൽ 5.77 കോടി ചിക്കൻ ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടത്.
രണ്ടാംസ്ഥാനത്ത് ബർഗറാണ്. 4.42 കോടി . 4.01 കോടി ഓർഡറുകൾ നേടിയ പിസയാണ് മൂന്നാമത്. നാലാമത് വെജ് ദോശയാണ്. 2.62 കോടി . സായാഹ്ന ഭക്ഷണങ്ങളിൽ ബർഗറാണ് മുന്നിൽ. 63 ലക്ഷം ചിക്കൻ ബർഗറുകൾ. 2024ൽ ചിക്കൻ റോൾ ഓർഡർ 24.8 ലക്ഷമായിരുന്നുവെങ്കിൽ ഈ വർഷം അത് 41 ലക്ഷമായി. ഡെസർട്ടുകളും വൈറ്റ് ചോക്ലറ്റാണ് ഡെസർട്ടുകളിൽ ഇത്തവണ താരം -69 ലക്ഷം ഓർഡറുകൾ. 54 ലക്ഷം ചോക്ലറ്റ് കേക്കുകൾ. ഗുലാബ് ജാം 45 ലക്ഷം. സമോസയ്ക്ക് 34 ലക്ഷത്തിലേറെ ഓർഡറുകൾ ലഭിച്ചപ്പോൾ 29 ലക്ഷം പേരാണ് ചായ ഓർഡർ ചെയ്തത്.
ഇന്റർനാഷണൽ വിഭവങ്ങളിൽ മെക്സിക്കനാണ് പ്രിയം കൂടുതൽ 1.2 കോടി. കൊറിയൻ 47 ലക്ഷം. അതേസമയം, പ്രാദേശിക രുചികളിലേക്കും ആളുകൾക്ക് പ്രിയം കൂടിയെന്ന് കണക്കുകൾ പറയുന്നു. പഹാഡി,മലബാർ,രാജസ്ഥാനി തുടങ്ങിയവയ്ക്ക് കഴിഞ്ഞ തവണയെക്കാൾ വർദ്ധനവുണ്ടായി. അർദ്ധരാത്രി മുതൽ പുലർച്ചെ രണ്ടുവരെയുള്ള ലേറ്റ് നൈറ്റ് ഓർഡറുകളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായിട്ടുണ്ട്. കൂടുതലും ചിക്കൻ ബർഗറാണ് 23 ലക്ഷം. രണ്ടാമത് ബിരിയാണി. 1.1 കോടി. ബ്രേക്ക്ഫാസ്റ്റിൽ താരം ഇഡലിയാണ്. 96 ലക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |