
കേരളത്തിന്റെ ആദ്യ മത്സരം 22ന് പഞ്ചാബിനെതിരെ
തിരുവനന്തപുരം : 79-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഈ മാസം 21 മുതൽ അസാമിൽ നടക്കും. രാജസ്ഥാനും ഉത്തരാഖണ്ഡും തമ്മിലാണ് ആദ്യ മത്സരം. 12 ടീമുകൾ രണ്ടുഗ്രൂപ്പുകളായി തിരിഞ്ഞാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും നാലുടീമുകൾ വീതം ക്വാർട്ടർ ഫൈനലിലേക്കെത്തും. ഫെബ്രുവരി രണ്ട് ,മൂന്ന് തീയതികളിലാണ് ക്വാർട്ടർ ഫൈനലുകൾ. ഫെബ്രുവരി അഞ്ചിന് സെമിഫൈനലുകളും എട്ടിന് ഫൈനലും നടക്കും.
സർവീസസ്, പഞ്ചാബ്,ഒഡിഷ,സർവീസസ്,മേഘാലയ എന്നിവർകൂടി അടങ്ങുന്ന ബി ഗ്രൂപ്പിലാണ് കേരളം. 22ന് പഞ്ചാബുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പുകളാണ് കേരളം. ഫൈനലിൽ ബംഗാളിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. ബംഗാളും കേരളവും ഇക്കുറി വ്യത്യസ്ത ഗ്രൂപ്പുകളിലാണ്.
സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനക്യാമ്പ് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്നുവരികയാണ്. സൂപ്പർ ലീഗ് കേരള കഴിഞ്ഞ് കൂടുതൽ താരങ്ങൾ എത്തിയതോടെ ക്യാമ്പ് ഉഷാറായിട്ടുണ്ട്. എസ്.എൽ.കെയിൽ കണ്ണൂർ വാരിയേഴ്സിനെയും കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തേയും ജേതാക്കളാക്കിയ പരിശീലകൻ ഷഫീഖ് ഹസനാണ് സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ചീഫ് കോച്ച്. മുൻ സന്തോഷ് ട്രോഫി താരവും കോവളം എഫ്.സി ഫുട്ബാൾ ക്ളബിന്റെ സ്ഥാപക പരിശീലകനുമായ എബിൻ റോസാണ് സഹ പരിശീലകൻ.
ഗ്രൂപ്പ് എ
പശ്ചിമ ബംഗാൾ, അസാം,തമിഴ്നാട്,ഉത്തരാഖണ്ഡ്,നാഗാലാൻഡ്,രാജസ്ഥാൻ.
ഗ്രൂപ്പ് ബി
സർവീസസ്, പഞ്ചാബ്,ഒഡിഷ,സർവീസസ്,മേഘാലയ
കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ
ജനുവരി 22
Vs പഞ്ചാബ്
ജനുവരി 24
Vs റെയിൽവേയ്സ്
ജനുവരി 26
Vs ഒഡിഷ
ജനുവരി 29
Vs മേഘാലയ
ജനുവരി 31
Vs സർവീസസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |