SignIn
Kerala Kaumudi Online
Friday, 09 January 2026 1.26 PM IST

കെ-ടെറ്റ്: റിവ്യൂ ഹർജി നൽകി സർക്കാർ

Increase Font Size Decrease Font Size Print Page
k-tet

തിരുവനന്തപുരം: നിയമനത്തിനും പ്രൊമോഷനും യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് നിലവിലെ എല്ലാ അദ്ധ്യാപകർക്കും നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാർ റിവ്യൂ ഹർജി സമർപ്പിച്ചു. കെ-ടെറ്റിൽ ഇളവുകൾ ആവശ്യപ്പെട്ടാണിത്.

രണ്ടു വർ‌ഷത്തിനുള്ളിൽ കെ-ടെറ്റ് പാസാകാത്തവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് വിധി. പുനഃപരിശോധനാ ഹർജി മുഖേന വിധിയിൽ മാറ്റം വന്നില്ലെങ്കിൽ നിരവധി അദ്ധ്യാപകരെ ബാധിക്കും.2010ലെ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വരുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ചവർക്ക് യോഗ്യത നേടാൻ അവസാന അവസരം നൽകിയിട്ടുണ്ട്.

ഹർജിയിലെ

വാദങ്ങൾ:
1. നിലവിലെ വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത് വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഏകദേശം 50,000ത്തോളം അദ്ധ്യാപകരെ ബാധിക്കും.
2. 2012 മാർച്ച് 31ന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് കെ-ടെറ്റ് നേടാനുള്ള സാഹചര്യം അന്ന് നിലവിലുണ്ടായിരുന്നില്ല. ഇവരെ വിരമിക്കൽ വരെ തുടരാൻ അനുവദിക്കണം.
3. പി.എച്ച്.ഡി, സെറ്റ്, നെറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കെ-ടെറ്റ് നിബന്ധനയിൽ നിന്ന് ഒഴിവാക്കണം.
4. 2010ലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ വിജ്ഞാപനത്തിന് മുമ്പ് നിയമിതരായവർക്ക് പുതിയ നിബന്ധനകൾ ബാധകമാക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.

കണക്കില്ലാതെ

വിദ്യാഭ്യാസ വകുപ്പ്
കെ-ടെറ്റില്ലാതെ സർവ്വീസിൽ തുടരുന്ന അദ്ധ്യാപകരെ സംബന്ധിച്ച് കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിനില്ല. 60000 ഓളം അദ്ധ്യാപകരെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വിദ്യാഭ്യാസ മന്ത്രി അറിയിച്ചത് പ്രകാരം ,40000 ഓളം അദ്ധ്യാപകരെയും ,ഇന്നലെ വാർത്താക്കുറിപ്പിൽ 50000 ഓളം അദ്ധ്യാപകരെയും വിഷയം ബാധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

TAGS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.