SignIn
Kerala Kaumudi Online
Sunday, 08 March 2026 3.50 PM IST

മൂന്നാമത്തെ  ബലാത്സംഗക്കേസിൽ  രാഹുൽ  മാങ്കൂട്ടത്തിൽ  ജയിൽ  മോചിതനായി, മുട്ടയെറിഞ്ഞ് പ്രതിഷേധം

Increase Font Size Decrease Font Size Print Page
rahul-mamkootathil

ആലപ്പുഴ: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽമോചിതനായി. 18 ദിവസത്തെ ജയിൽ വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. മാവേലിക്കര സബ് ജയിലിൽ നിന്ന് അടൂരിലെ വീട്ടിലേക്ക് പോകുമെന്നാണ് വിവരം. രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ജയിലിനുപുറത്ത് യുവമോർച്ച വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. കോഴി മുട്ടയെറിഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് പിടിച്ചുമാറ്റിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. രാഹുലിന്റെ ബന്ധുവാണ് റിലീസ് ഓർഡറുമായി ജയിലിന് മുന്നിലെത്തിയത്.

പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ഇന്ന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യൽ മീഡിയയിലൂടെ യാതൊരു ഭീഷണിയും പാടില്ലെന്നും കോടതി രാഹുലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് രാഹുലിനെ കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നുവെന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മൂന്നാമത്തെ ബലാത്സംഗക്കേസിൽ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയിൽ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കുകയായിരുന്നു.

TAGS: RAHUL MAMKOOTATHIL MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.