SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

കുട്ടിയുടെ സ്വർ‌ണ മാല മോഷ്ടിച്ച യുവതിയുടെ വയറ്റിൽ മാല കൂടാതെ മറ്റൊരു സാധനം കൂടി, അമ്പരന്ന് ഡോക്ടർമാർ

Increase Font Size Decrease Font Size Print Page
chain-

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി മറ്റൊരു സ്വർണക്കമ്മൽ
കൂടി വിഴുങ്ങിയതായി ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിലാണ് ഒരു സ്വർണക്കമ്മൽ കൂടി കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ പാലേമാട് കല്ലൻകുന്നൻ സമീനയെ(35) കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മാല വീണ്ടെടുക്കാനായി നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ മാലയ്ക്ക് പുറമെ സ്വർണക്കമ്മൽ കൂടി കണ്ടെത്തിയതെന്ന് മെഡി.കോളേജ്ഡോക്ടർമാർ പറഞ്ഞു. ഇതവരുടെ കമ്മൽ തന്നെയെന്നാണ് സംശയം. കുട്ടിയുടെ സ്വർണമാലയല്ല തന്റെ സ്വർണമാണ് വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ യുവതി തന്റെ കമ്മൽ വിഴുങ്ങിയതെന്നാണ് വിവരം. വയറിളക്കി മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടി മുതൽ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയാക്കിയ യുവതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY