
കോഴിക്കോട്: ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി നാലുകോടി രൂപ നല്‍കും. ആനന്ദ് മാതൃക ക്ഷീരസംഘങ്ങള്‍ വഴി 2026 ഫെബ്രുവരിയില്‍ മലബാര്‍ മേഖലാ യൂണിയന് നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക പാല്‍വിലയായി നല്‍കാനാണ് മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചത്.
ഫെബ്രുവരി മാസത്തില്‍ സംഭരിച്ച പാലളവ് കണക്കാക്കുമ്പോള്‍ ഈ തുക നാലുകോടിയോളം വരും. അധികപാല്‍ വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാര്‍ച്ച് അവസാനം നല്‍കും. സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായും 49 കോടി രൂപ മലബാര്‍ മില്‍മ ക്ഷീര കര്‍ഷര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച അധിക പാല്‍വിലയായ 4 കോടി രൂപ കൂടി ചേര്‍ന്ന് 53 കോടി രൂപയോളം ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര കര്‍ഷകരിലേക്ക് എത്തിച്ചേരുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് എന്നിവര്‍ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |