
തിരുവനന്തപുരം:കാസർകോടുനിന്ന് വയനാട് വരെ 400കെ.വി ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പൂർണമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വഹിക്കണമെന്ന് സംസ്ഥാന മന്ത്രിസഭ നിർദ്ദേശിച്ചു. നഷ്ടപരിഹാര പാക്കേജിന് ഈ വർഷം ജനുവരിയിൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ, സാമ്പത്തികബാദ്ധ്യത സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ പദ്ധതിക്കായി രൂപവത്കരിച്ച ഉഡുപ്പി-കാസർകോട് ട്രാൻസ്മിഷൻ വഹിക്കണമെന്നായിരുന്നു അന്ന് നിർദ്ദേശിച്ചിരുന്നത്. ഇത് കമ്പനിക്ക്സ്വീകാര്യമല്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കെ.എസ്.ഇ.ബി തന്നെ ചെലവ് വഹിക്കാനുള്ള നിർദ്ദേശമുണ്ടായത്.
അരീക്കോട്ടുനിന്നുള്ള രണ്ട് 220 കെ.വി ഫീഡറുകളെയാണ് കണ്ണൂർ, കാസർകോട് ജില്ലകൾ വൈദ്യുതിക്കായി പ്രധാനമായും ആശ്രയിക്കുന്നത്. ഈ ലൈനുകളിൽ തകരാറുണ്ടായാൽ വടക്കൻ കേരളം ഇരുട്ടിലാകും. പുതിയ പദ്ധതി വരുന്നതോടെ നാല് ജില്ലകളിലെ വൈദ്യുതിക്ഷാമത്തിന് ശാശ്വതപരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |