
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് അരിധമൻ നാവികസേനയുടെ ഭാഗമാകും. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അന്തർവാഹിനി കമ്മീഷണ ചെയ്യും. 'ഇതൊരു വാക്കല്ല, കരുത്താണ്. അരിധമൻ' എന്ന് അദ്ദേഹം തന്റെ എക്സ് പേജിൽ കുറിച്ചു. ശത്രുവിനെ നശിപ്പിക്കുന്നവന്‍ എന്നാണ് അരിധമൻ എന്ന സംസ്‌കൃത വാക്കിന്റ അർത്ഥം. ദീർഘനാൾ ദീർഘദൂരം സമൂദ്രത്തിനടിയിലൂടെ സഞ്ചരിക്കാനാവുന്ന ഐ.എൻ.എസ് അരിധമൻ ഇന്ത്യയുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഏകേദശം 7000 ടൺ ഭാരമുള്ള അരിധമൻ ഇതിന് മുൻഗാമികളായ ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് അരിഘാത് എന്നിവയേക്കാൾ വലുതാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |