
തൃശൂർ : അനുഗ്രഹ സ്‌പെഷ്യൽ സ്‌കൂളിലെ അന്തേവാസി പാലക്കാട് വടക്കുഞ്ചേരി കണ്ണമ്പ്ര പുള്ളിപ്പറമ്പിൽ ശ്രീനാഥിന് (35) ഏറ്റത് ക്രൂര മർദ്ദനം. ശ്രീനാഥിന്റെ ശരീരത്തിൽ അടിയും മർദ്ദനവും എൽക്കാത്ത ഭാഗങ്ങളില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സർജൻ ഹിതേഷ് ശങ്കറാണ് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയത്. ശ്രീനാഥിനെ ഏപ്രിൽ ഒന്നിന് രാവിലെയാണ് മുറിയിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഉടനെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് നഗരസഭ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്തു. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് പത്തനംതിട്ട സ്വദേശി മർദ്ദനമേറ്റ സംഭവത്തിൽ മജിസ്‌ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |