
കൊച്ചി:ലോഡ് ഷെഡിംഗ് ഇല്ലാത്ത പത്ത് വർഷം എന്നത് എൽ.ഡി.എഫ് സർക്കാരിന്റെ പൊള്ളയായ വാഗ്ദാനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കൊടും ചൂടിനൊപ്പം സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗം പരിഹരിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. വൈദ്യുതി തകരാർ പറയാൻ കെ.എസ്.ഇ.ബിയിൽ വിളിച്ചാൽ ഫോൺ എടുക്കാൻ ആളില്ല. കൂടാതെ വേനൽക്കാലത്ത് പാമ്പ് കടി വ്യാപകമാണെങ്കിലും പല ആശുപത്രികളിലും ആന്റിവെനം ഇല്ല. മുൻ കാലങ്ങളിൽ വേനൽക്കാലത്ത് തണ്ണീർപ്പന്തൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുമായിരുന്നു.ഇപ്പോൾ ഇവ കാണാനില്ലെന്നും മാദ്ധ്യപ്രവർത്തകരോട് സംസാരിക്കവേ ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |